Categories: NEWSTRIVANDRUM

സഹകരണ മേഖലയെ തകര്‍ക്കാനാകില്ല, പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി പരിഹരിക്കും: മന്ത്രി വി.എന്‍. വാസവന്‍

സാധാരണക്കാരന് താങ്ങായ കേരളത്തിലെ സഹകരണ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നും ആര് വിചാരിച്ചാലും ഈ മേഖലയെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ലെന്നും സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ജനകീയാടിത്തറയുള്ള പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ മേഖലയെന്നും സഹകരണ വകുപ്പ് ഗാന്ധിപ്പാര്‍ക്കില്‍ സംഘടിപ്പിച്ച സഹകരണ സംരക്ഷണ സദസിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. താത്കാലികമായി ഉണ്ടായ ചില പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ പറ്റിയ നേതൃത്വവും അതിന് പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാരും ഇവിടെയുണ്ട്. സഹകരണ മേഖലയിലുണ്ടായ ചില പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു

കാര്‍ഷിക മേഖലയുമായി സഹകരിച്ച് സഹകരണ പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണ – നഗര മേഖലകളില്‍ വന്ന ഗുണപരമായ മാറ്റങ്ങള്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ഏത് പ്രശ്‌നങ്ങള്‍ക്കും സാധാരണക്കാര്‍ക്ക് ഓടിയെത്താന്‍ പറ്റുന്ന ഇടങ്ങളിലൊന്നാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. സാധാരണക്കാരില്‍ നിന്നും സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ നന്മക്കായി ഉപയോഗിക്കുമ്പോള്‍ വാണിജ്യ ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ വായ്പ കിട്ടാക്കടമായി ഒടുവില്‍ എഴുതിത്തള്ളുകയാണ്. രണ്ടരലക്ഷം കോടിയുടെ നിക്ഷേപമാണ് നിലവില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിലുള്ളത്. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരു രൂപ പോലും നിക്ഷേപകന് നഷ്ടമാകില്ല. ഏതെങ്കിലും ബാങ്കിന് പ്രതിസന്ധിയുണ്ടായാല്‍ അത് പരിഹരിക്കാനും അത്തരം വീഴ്ചകള്‍ തടയാനുമുള്ള ഭേദഗതികള്‍ ഉള്‍പ്പെട്ട സഹകരണ ഭേദഗതി ബില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. ഇത് ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാകുന്നതോടെ സഹകരണ മേഖലയിലെ തട്ടിപ്പുകള്‍ തടയുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കഴിയും. 56 ഭേദഗതികള്‍ ഉള്‍പ്പെടുന്ന ബില്‍ നിയമമാകുന്നതോടെ സഹകരണ സ്ഥാപനങ്ങളില്‍ കൃത്യമായ ഓഡിറ്റിംഗ് കൊണ്ടുവരാനും പുനരുദ്ധാരണ നിധി രൂപീകരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സഹകരണ സംരക്ഷണ സദസുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ‘കേരള വികസനത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ സംവാദവും നടത്തി. ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിവിധ സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ എം.എല്‍.എമാരായ വി.ജോയ്, കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, സഹകരണ പ്രസ്ഥാനങ്ങളിലെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

3 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

3 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

3 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago