തിരുവനന്തപുരം: കെ. എസ്. പ്രേമചന്ദ്ര കുറുപ്പ് (റിട്ട. ഐ എ എസ്) അന്തരിച്ചു. ഇന്ന് (07-02-2024) വൈകുന്നേരം തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. മുന്‍ മുഖ്യമന്ത്രി കെ കരുണാകരനോടൊപ്പം അട്മിനിസ്ട്രെറ്റിവ് സര്‍വീസില്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു. ‘ലീഡര്‍ക്കൊപ്പം മൂന്നരപ്പതിറ്റാണ്ട്‘ എന്ന സര്‍വീസ് സ്റ്റോറി എഴുതിയിരുന്നു. ലേബർ കമ്മിഷണർ, തൃശൂർ, മലപ്പുറം ജില്ലകളിൽ കലക്ടർ ഉള്‍പ്പടെയുള്ള ചുമതലകള്‍ക്കു ശേഷം വിരമിച്ച പ്രേമചന്ദ്ര കുറുപ്പ് ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്രയുടെ മുന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു.
കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…
തിരുവനന്തപുരം, ഏപ്രിൽ 22, 2026: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ…
തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാനുമായ കുന്നത്തൂർ ജെ. പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ”…
തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവുമായി ഗ്യാംഗ്സ്റ്റർ ആക്ഷൻ ചിത്രം അങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിന്. ഗംഭീര…
കരളിനെ ബാധിക്കുന്ന ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു. കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ്…
തിരുവനന്തപുരം: വനിത ബില്ലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇൻഡി മുന്നണി രാജ്യത്തെ മുഴുവൻ വനിതകളെയും വഞ്ചിച്ചുവെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൾഹാദ്…