നമ്മുടെ സംസ്ഥാനത്തെ സ്‌കൂൾ കോളേജുകൾക്ക് വാർഷിക പരീക്ഷക്ക് ശേഷമുള്ള ഒഴിവുകാലമായി നീക്കി വെച്ചിരിക്കുന്നത് ഏപ്രിൽ മെയ് എന്നീ രണ്ടു മാസത്തിലാണ്, ഈ ഒരു കാലം അത്യുഷ്ണമായതുകൊണ്ടു തന്നെ മധ്യവേനലവധി എന്നാണ് ഇതിന്റെ സവിശേഷണം. കുടിവെള്ളക്ഷാമം സൂര്യാഘാതം അത്യുഷ്ണ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയും ഉണ്ടാകുന്നതിനാൽ ഈ മാസങ്ങൾ തന്നെ ഒഴിവുകാലമായി തിരഞ്ഞുടുക്കുന്നതിനു നിമിത്തമായി എന്നതും ഒരു വസ്തുതയാണ്.
രക്ഷിതാക്കളൂം വിദ്യാർത്ഥികളും ഈ വേനലവധി കാലത്ത് ഉല്ലാസയാത്ര, കുടുംബങ്ങൾ ഒന്നിച്ചുള്ള വിദേശ യാത്ര, കൂട്ടുകുടുംബങ്ങൾ ഒന്നിച്ചു ചേരൽ തുടങ്ങിയതിലും വ്യാപൃതമാവുന്നു. അല്പം ചില വിദ്യാർത്ഥികളെങ്കിലും ഉയർന്ന ക്ലാസ്സുകളിലേക്കുള്ള പരിശീലനത്തിനായി ട്യൂഷൻ സെന്ററുകളിലും മാറ്റ് ഐ ട്ടി അധിഷ്ഠിത കോഴ്‌സുകളിലും പ്രേവേശനം തേടുന്നു. മധ്യവേനലവധി കാലത്ത് ക്ലാസ്സുകൾ പാടില്ല എന്ന കർശന നിർദ്ദേശമുള്ളതിനാൽ മറ്റു പല പേരുകളിലും കേമ്പുകളായും പരിശീലന ക്ലാസ്സുകളായും മറ്റും സമയം ചിലവഴിക്കുന്ന കാഴ്ചകൾ ഇന്ന് ഏറെയാണ്. കാലാവസ്ഥാ ഘടനയ്ക്കനുസരിച്ചാണ് സ്‌കൂൾ ഒഴിവുകാലം എല്ലാ രാജ്യങ്ങളിലും നിശ്ചയിച്ചിരിക്കുന്നത്. ഒഴിവുവേള എന്നർത്ഥമുള്ള ‘സ്‌കോൾ’ (SKHOLE) എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് സ്‌കൂൾ എന്ന വാക്കിന്റെ ഉത്ഭവം തന്നെ.
അടുത്ത കാലങ്ങളിലായി മൺസൂൺ കാലത്ത് പ്രളയം, ഉരുൾപൊട്ടൽ, പ്രകൃതി ക്ഷോഭം, കള്ള കടൽ കയറൽ തുടങ്ങിയ ദുരന്തങ്ങളും കൂട്ട മരണങ്ങളും കൂടിവരുന്നതിനാൽ കേരളത്തിൽ മൺസൂൺ ശക്തി പ്രാപിക്കുന്ന ജൂലായ് മാസം കൂടി സ്‌കൂൾ ഒഴിവുകാലമായി മാറ്റുവാൻ ബന്ധപ്പെട്ട അധികൃതരും സർക്കാരും പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
വേനൽ ചൂടിന്റെ പ്രാരംഭ ഘട്ടം മാത്രമായ ഏപ്രിൽ മാസം പ്രവർത്തി ദിനങ്ങളാക്കുകയും എസ് എസ് എൽ സി, പ്ലസ് റ്റു പരീക്ഷകൾ ഏപ്രിൽ മാസത്തിൽ നടത്തുവാനും നടപടികൾ സ്വീകരിക്കുകയും ഉഷ്ണം അതികഠിനമാകുന്ന മെയ് മാസം ഒഴിവുകാലമാക്കുകയും ജൂണിൽ സ്‌കൂൾ തുറക്കുകയും കാലവർഷം ശക്തമാകുകയും ദുരന്തങ്ങൾ വർധിക്കുകയും ചെയ്യുന്ന ജൂലായ് മാസം മൺസൂൺ ഒഴിവുകാലമായി പ്രഖ്യാപിക്കുവാനും അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ആയതിനാൽ സ്‌കൂൾ വാർഷിക അവധിക്കാലത്തെ മെയ് മധ്യവേനലവധി എന്നും ജൂലായ് മൺസൂൺ വർഷകാലാവധി എന്നും രണ്ടായി മാറ്റേണ്ടിയിരിക്കുന്നു. മധ്യവേനലവധിക്കാലത്തേക്കാൾ സംസ്ഥാനത്ത് ബാലമരണങ്ങൾ കൂടുന്നത് കാലവർഷസമയങ്ങളിൽ ആയതിനാൽ ആയത് കൊണ്ടുതന്നെ ഉരുൾ പൊട്ടലും പ്രളയവും വെള്ളപ്പൊക്കവും കാരണം കൂട്ട മരണങ്ങളും ദുരന്തങ്ങളും തുടർകഥ ആയിമാറുന്ന മൺസൂൺ കാലത്ത് സ്‌കൂൾ അവധിക്കാലമായി പ്രഖ്യാപിക്കുന്നത് ഏറെ ഉചിതമായിരിക്കുമെന്നതിൽ സംശയമില്ല.
ഇതിനായി വിദ്യാഭ്യാസ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുവാനും നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ കേരളത്തിന്റെ പ്രത്യേക കാലാവസ്ഥാ സാഹചര്യമനുസരിച്ച് സ്‌കൂൾ – കോളേജ് ഒഴിവുകാലത്തെ മെയ് മധ്യവേനൽ അവധി എന്നും മൺസൂൺ വർഷകാലാവധി എന്നും വിഭജിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും വിദ്യാഭ്യാസ അധികൃതരും തയ്യാറാകേണ്ടിയിരിക്കുന്നു.
ഖാലിദ് പെരിങ്ങത്തൂർ
സെക്രട്ടറി, കൂട്ടം സാഹിത്യ വേദി
കണ്ണൂർ ജില്ല
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…