വനിതാകമ്മിഷന്‍ അദാലത്തുകളില്‍ ലഭിക്കുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. വിവാഹ സമയത്ത് നല്‍കിയ ആഭരണങ്ങളും മറ്റ് വസ്തുവകകളും തിരികെക്കിട്ടണമെന്ന ആവശ്യവുമായി അദാലത്തില്‍ എത്തുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്. കച്ചവട മനസ്ഥിതിയോടെ നടക്കുന്ന വിവാഹങ്ങളുടെ പരിണിതഫലമാണ് ഈ സങ്കീര്‍ണാവസ്ഥയ്ക്ക് കാരണമെന്നും വനിതാകമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ഇന്നലെയാരംഭിച്ച അദാലത്തിലെ ആദ്യദിന ഹിയറിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അഡ്വ: പി. സതീദേവി.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിന്റെ പരിഗണയിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും പോഷ് നിയമപ്രകാരം രൂപീകരിച്ച ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരാതിയുണ്ട്. ഇവ നിയമപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്ന കാര്യം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും അധ്യക്ഷ പറഞ്ഞു.
കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി, അംഗങ്ങളായ അഡ്വ: ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ: പി. കുഞ്ഞായിഷ, അഡ്വ: എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐ.പി.എസ്., സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ സോണിയ സ്റ്റീഫന്‍, അശ്വതി, സൂര്യ, കൗണ്‍സിലര്‍ ശോഭ എന്നിവര്‍ അദാലത്തില്‍ പരാതികള്‍ കേട്ടു.
ആദ്യദിവസമായ ഇന്നലെ തിരുവനന്തപുരം നഗരത്തിലെ 150 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 65 പരാതികള്‍ പരിഹരിച്ചു. എട്ട് കേസുകളില്‍ റിപ്പോര്‍ട്ട് തേടുകയും മൂന്ന് കേസുകള്‍ കൗണ്‍സലിംഗിന് അയക്കുകയും ചെയ്തു. 74 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ഗ്രാമപ്രദേശങ്ങളിലെ പരാതികളാണ് ഇന്ന് (ഓഗസ്റ്റ് 7) പരിഗണിക്കുന്നത്.
2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ സിസ്റ്റംസ്) മുൻ ഡയറക്ടർ ജനറലായ ഡോ.ടെസ്സി…
അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്‍കുന്ന കോര്‍ണിയ…
ലേബർ കോഡ് ഇന്ത്യയിലെ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും ഹനിക്കുന്ന ലേബർ കോഡുകൾക്കെതിരെ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗം യോജിച്ച പ്രക്ഷോഭത്തിലാണ്. രാജ്യത്ത്…
തിരുവനന്തപുരം: മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ ആധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യകളെക്കുറിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടി…
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…