2024 ലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അപാകം നിറഞ്ഞതാണ്; ഐക്യ മലയാള പ്രസ്ഥാനം

2024 ലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അപാകം നിറഞ്ഞതാണ് എന്ന് ഐക്യ മലയാള പ്രസ്ഥാനം. അനീതി നിറഞ്ഞതാണ് ഈ റാങ്ക് ലിസ്റ്റ്. റാങ്ക് നിർണ്ണയത്തിൻ്റെ രീതി ഒട്ടും തന്നെ സുതാര്യമായിരുന്നില്ല. രഹസ്യാത്മകമായിരുന്നു. പ്രവേശന പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ചാൽ ആദ്യ നാലുപേർക്ക് മുഴുവൻ മാർക്കും ലഭിച്ചതായി മനസ്സിലാക്കാം. എൻട്രൻസ് കമ്മിഷണറേറ്റ് റാങ്ക് നിർണ്ണയ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഈ നാലുപേരിൽ മൂന്നുപേർക്ക് ആദ്യ റാങ്കു തന്നെ കിട്ടി. ശേഷിക്കുന്നയാൾക്ക് റാങ്ക് നമ്പർ 87.

എന്താണു കാരണമെന്നു തിരക്കിയപ്പോൾ മനസ്സിലായത് ആദ്യ റാങ്ക് ലഭിച്ചവർ സി ബി എസ് ഇ സ്ട്രീമിൽ പഠിച്ചവരും 87 -ാം റാങ്കു ലഭിച്ചയാൾ സംസ്ഥാന ഹയർ സെക്കൻ്ററി സിലബസിൽ പഠിച്ചയാളുമാണ് എന്നത്രേ. പ്രവേശനത്തിൻ്റെ റാങ്കു പട്ടിക ഉണ്ടാക്കുന്നത് പ്രവേശന പരീക്ഷയുടെ മാർക്കും യോഗ്യതാ പരീക്ഷയായ ഹയർ സെക്കൻ്ററിക്ക് ഫിസിക്സ് കെമിസ്ട്രി ഗണിതം എന്നീ വിഷയങ്ങൾക്കു ലഭിച്ച സ്കോറും തുല്യമായി 50:50 എന്ന അനുപാതത്തിൽ കൂട്ടിയിട്ടാണ്. ഹയർ സെക്കൻ്ററിക്ക് വിവിധ പാഠ്യപദ്ധതികളായതു കൊണ്ട് സമീകരണം അഥവാ Normalisation വേണമത്രേ.

ഈ ‘സമീകരണം എന്ന അഭ്യാസത്തിൻ്റെ ഫലമായി സി ബി എസ് ഇ ക്കാർക്ക് 8 മാർക്ക് കൂടുതൽ കൊടുത്തു എന്നു മാത്രമല്ല പൊതുവിദ്യാഭ്യാസമേഖലയിൽ പഠിച്ചവരുടെ 27 മാർക്ക് കുറയ്ക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസത്തിൻ്റെ വഴി തിരഞ്ഞെടുത്ത സാധാരണക്കാരായ വിദ്യാർത്ഥികളെ കളത്തിനു പുറത്താക്കി സി ബി എസ് ഇ തിരഞ്ഞെടുത്ത വരേണ്യ – മധ്യവർഗ്ഗക്കാരെ സഹായിക്കാനുള്ള ഗുപ്തവും ഗൂഢവുമായ സൂത്രവാക്യ പ്രയോഗമാണ് സമീകരണം. ഇത് പൊതുവിദ്യാഭ്യാസത്തെ ഇകഴ്ത്താനും തകർക്കാനുമുള്ള വളരെ ബോധപൂർവ്വമായ ശ്രമമാണ്.

ഇതിനെതിരെയുള്ള സമരമാണ് ആഗസ്റ്റ് 27 ന് ഐക്യമലയാളപ്രസ്ഥാനം ആരംഭിക്കുന്നത്. നിരന്തര സമരങ്ങൾ വേണ്ടി വന്നേക്കാം എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. പൊതുവിദ്യാഭ്യാസം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ സമരത്തോട് ഐക്യപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

Web Desk

Recent Posts

തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ തൊഴിൽരംഗത്ത്‌ അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ  നിന്നും അൻപത് ശതമാനമായി…

4 hours ago

ഒറ്റക്കൊമ്പൻ ലൊക്കേഷനിൽജിജോ പുന്നൂസ്.

പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…

4 hours ago

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…

5 hours ago

കോക്കാകോളയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ദീപാവലിയില്‍ അവതരിപ്പിക്കുന്നു ‘ഫെസ്റ്റികോണ്‍സ്’

കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…

5 hours ago

സത്യൻ ചലച്ചിത്ര പുരസ്കാരം  നടി ഉർവശിക്ക്

തിരുവനന്തപുരം:-  കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം'  നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…

24 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് കുട്ടികള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…

24 hours ago