Categories: KERALANEWSTRIVANDRUM

ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമികളുടെ പാദുകങ്ങൾ വഹിച്ചു കൊണ്ടുള്ള ദിഗ്വിജയ രഥ ഘോഷയാത്ര നവംബര്‍ 8ന് തിരുവനന്തപുരത്ത്

ഭാരതത്തിലെ പ്രാചീനവും സുപ്രസിദ്ധവുമായ വാരണാസി ശ്രീകാശി മഠത്തിന്റെ ഇരുപതാമത് മഠാധിപതിയായിരുന്ന, 2016ൽ ഹരിദ്വാറിൽ സമാധിയായ, ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമി തൃപ്പാദങ്ങളുടെ നൂറാമത് ജന്മദിനം രണ്ടുവർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ ശ്രീ സ്വാമികളുടെ ശിഷ്യനും ഇപ്പോഴത്തെ മഠാധിപതിയുമായ ശ്രീമദ് സംയമീന്ദ്രതീർത്ഥ സ്വാമികൾ തുടക്കം കുറിച്ചു.

ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമികളുടെ പാദുകങ്ങൾ വഹിച്ചു കൊണ്ടുള്ള ദിഗ്വിജയ രഥ ഘോഷയാത്ര 2024 ജൂലൈ മാസം ഏഴാം തീയതി ഹരിദ്വാറിൽ നിന്നും തുടക്കം കുറിച്ചിട്ടുള്ളതും വിവിധ സംസ്ഥാനങ്ങളിലൂടെ കടന്ന് 2024 നവംബർ എട്ടാം തീയതി വെള്ളിയാഴ്ച തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്നും നമ്മൾ ഏറ്റുവാങ്ങി കേരളത്തിൽ പ്രവേശിച്ച് നമ്മുടെ സമാജമന്ദിരമായ ശ്രീ നരസിംഹ വിലാസത്തിൽ എത്തും.

നവംബർ 8ന് വൈകുന്നേരം 6 മണിക്ക് സെക്രട്ടറിയറ്റിന്റെ തെക്കേ ഗേറ്റിൽ എം ജി റോഡിൽ നിന്നും സഭാ മന്ദിരത്തിലേക്ക് വാദ്യ, വേദഘോഷങ്ങളുടെ അകമ്പടിയോടെ രഥം ആനയിയ്ക്കുന്നതും ഭക്തിനിർഭരമായ പ്രാർത്ഥനാ പരിപാടികളോടെ യഥോചിത സ്വീകരണം നൽകി നവംബർ പത്താം തീയതി ഉച്ചയ്ക്ക് രണ്ടുമണി വരെ വിശുദ്ധപാദുകങ്ങൾ ഇവിടെ സൂക്ഷിക്കുന്നതും തുടർന്ന് കൊല്ലത്തേക്ക് യാത്ര തിരിക്കുന്നതുമാണ്.

പാദുക രഥ ഘോഷയാത്രയ്ക്ക് ആബാലവൃദ്ധം ജനങ്ങൾ സുധീന്ദ്ര സ്തുതി ചൊല്ലി പൂർണ്ണ കുംഭം നൽകി സ്വീകരണം നൽകും. ഭജനകളും പാദ പൂജകളും ചെയ്തു കാശീമഠത്തോടും ശ്രീ സ്വാമികളോടും ഉള്ള നമ്മുടെ ഭക്തിയും പ്രീതിയും ഉറപ്പിക്കുന്ന തരത്തിൽ ശ്രീ സ്വാമിജിയുടെ സാന്നിധ്യത്തിന് സമാനമായ ഉചിതവും ഭക്തിനിർഭരവുമായ ആദരവ് നല്‍കും,

1926-ൽ ഭൂജാതനായ ശ്രീ സ്വാമികൾ 1944-ൽ സന്യാസ ദീക്ഷ സ്വീകരിച്ച് 1949 മുതൽ സമാധി ആകുന്നത് വരെയുള്ള ഏഴ് പതിറ്റാണ്ടുകൾ വിശ്വാസികളുടെയും ശിഷ്യ സമ്പത്തിന്റെയും ഉയർച്ചയ്ക്കും വളർച്ചയ്ക്കും ഐക്യത്തിനും വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും സനാതന ധർമപ്രചാരണം ഒരു തപസ്യയായി നടത്തുകയും ഏറെ തവണ തിരുവനന്തപുരത്ത് സന്ദർശനം നടത്തി ശിഷ്യ ജനങ്ങളെ ആശിർവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിട്ടുള്ള സംപൂജ്യ വ്യക്തിത്വമാണ്.

ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലക്ഷക്കണക്കിന് ഫലവൃക്ഷതൈകൾ ഭാരതമെമ്പാടും ഉള്ള വിശ്വാസികൾ നട്ടുവളർത്തിയും ഓരോ വീടുകളിലും മന്ദിരങ്ങളിലും ഭജനകൾ സംഘടിപ്പിച്ചും സുധീന്ദ്ര സ്മരണയും ഭജനയും നടന്നുവരുന്നുണ്ട്. ഈ സ്മരണ 2026 വരെ തുടരും.

പാദുക രഥയാത്രയ്ക്ക് സ്വീകരണവും തുടർന്ന് ഭജനകളും പ്രാർത്ഥനകളും പാദപൂജകളും ഗൃഹസ്വീകരണങ്ങളും ഒരുക്കി ശ്രീ സ്വാമികളുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ ഈ അവസരം ഉപയോഗിക്കണമെന്നും മാധവ സേവയും മാനവ സേവയും തുടർന്നും നടത്തി ഗുരു പ്രസാദം ലഭിക്കുവാൻ യത്‌നിക്കണമെന്നും താല്പര്യപ്പെടുന്നുവെന്നും തിരുവനന്തപുറം ഗൌഡ സരസ്വത ബ്രാഹ്മണ മഹാ സഭയുടെ അധികാരികള്‍ പറഞ്ഞു.

News Desk

Recent Posts

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നേതൃസംഗമം സംഘടിപ്പിച്ചു

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരുടെ നേതൃസംഗമം  ഡിസിസി പ്രസിഡന്റ്‌ പാലോട് രവി ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി…

10 hours ago

‘പിണറായി ദി ലജന്റ്’  മുഖ്യനെ പുകഴ്ത്തി ഡോക്കുമെന്ററിയും വരുന്നു

സ്തുതിഗീതമൊരുക്കിയതിന് പിന്നാലെ  പിണറായിയെ പുകഴ്ത്തി ഡോക്യുമെന്‍ററിയും വരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ  സംഘടനയാണ്  പിണറായി ദി ലജൻഡ് എന്ന…

11 hours ago

കണ്ടാല്‍ മനസ്സിലാകുന്ന ആളായിരിക്കണം കെ പി സി സി പ്രസിഡൻ്റാകേണ്ടതെന്ന് കെ മുരളീധരന്‍

കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഫോട്ടോ കണ്ടാല്‍ മനസ്സിലാകുന്ന ആളായിരിക്കണം കെ പി സി സി പ്രസിഡന്റെന്ന് കെ മുരളീധരന്‍. ആന്റോ ആന്റണിയുടെ…

14 hours ago

കാർഷിക കോളേജ് ഗ്രാമസഹവാസ പരിപാടി കാട്ടാക്കടയിൽ തുടങ്ങി

വെള്ളായണി കാർഷിക കോളേജ്, കാട്ടാക്കട ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഗ്രാമസഹവാസ പരിപാടി…

14 hours ago

രോഗികൾ മരിച്ചത് പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം വെെകുന്നേരം മൂന്നുപേർ മരിച്ചത് പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗോപാലൻ…

14 hours ago

കോഴിക്കോട് മെഡിക്കൽ കോളേജ് ദുരന്തം: ആരോഗ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ

കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ ദുരന്തം സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ അപകടം…

20 hours ago