വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസനത്തിന് 1,427 കോടി നിക്ഷേപിച്ചു: വി. ശിവന്‍കുട്ടി

കഴിഞ്ഞ എട്ടര വര്‍ഷത്തിനിടയില്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി വഴി 1,427 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. അരുവിക്കര മണ്ഡലത്തിലെ കടുക്കാക്കുന്ന്, പനയ്‌ക്കോട്, കുളപ്പട സ്‌കൂളുകളിലെ പുതിയ ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിക്ഷേപം കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതവും പ്രചോദനാത്മകവുമായ പഠനാന്തരീക്ഷങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഉപയോഗിക്കുന്നത്. 5 കോടി വിലമതിക്കുന്ന 141 സ്‌കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചതില്‍ 139 എണ്ണം പൂര്‍ത്തിയായി. 3 കോടിയുടെ 386 സ്‌കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചതില്‍ 179 കെട്ടിടങ്ങളും ഒരു കോടിയുടെ 446 സ്‌കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചതില്‍ 195 എണ്ണവും ഇതിനകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

ആകെ 973 സ്‌കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചതില്‍ 513 എണ്ണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയ വിജയമാണ്. ഓരോ കുട്ടിക്കും അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള അവസരം ലഭിക്കണം എന്നതാണ് നമ്മുടെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും 1.20 കോടിരൂപ ചെലവഴിച്ചാണ് തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കടുക്കാക്കുന്ന് ഗവ.എല്‍.പി സ്‌കൂളില്‍ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്.

നവതിയുടെ നിറവിലേക്ക് കടക്കുന്ന പനയ്‌ക്കോട് വി.കെ കാണി ഗവ.ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന് കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി 30 ലക്ഷം രൂപയാണ് അനുവദിച്ചത്. കിലയുടെ മേല്‍നോട്ടത്തിലാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ഇ-ലൈബ്രറിയുടെ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022-23 വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ചെലവഴിച്ചാണ് കുളപ്പട ഗവ.എല്‍.പി സ്‌കൂളില്‍ പുതിയ ബഹുനില മന്ദിരം നിര്‍മ്മിച്ചത്.

മൂന്ന് വിദ്യാലയങ്ങളുടേയും അങ്കണങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ ജി.സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ സുരേഷ്, ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ആര്‍ ഗിരീഷ്, കില റീജിയണല്‍ മാനേജര്‍ ഹൈറുന്നീസ.എ, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാർ, അംഗങ്ങള്‍, സ്‌കൂള്‍ അധികൃതർ, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

News Desk

Recent Posts

ഗ്ലോക്കോമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ലോക ഗ്ലോക്കോമ വാരാചണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീനേത്രാ ഐ കെയര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇക്കൊല്ലം മാര്‍ച്ച് 9 മുതല്‍ 15…

12 hours ago

ക്യാമ്പസിലെ വെള്ളക്ഷാമം: പരിഭവമറിയിച്ച വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ.ബിന്ദു

കേരള ഫൈൻ  ആർട്സ്  കോളേജിലെ സുവർണ്ണ  ജൂബിലി  ആഘോഷം  ഉദ്ഘാടനം  ചെയ്യാനെത്തിയ  ഉന്നതവിദ്യാഭ്യാസ  സാമൂഹ്യനീതി  വകുപ്പ്  മന്ത്രിയുടെ മുന്നിൽ  ക്യാമ്പസിലെ…

1 day ago

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ ക്ഷണിച്ചു

ഇ.ആർ.ഒ, ഡി.ഇ.ഒ അല്ലെങ്കിൽ സി.ഇ.ഒ തലങ്ങളിൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഏപ്രിൽ 30-നകം എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളും നിർദ്ദേശങ്ങൾ നൽകണമെന്ന്…

1 day ago

പി സി ജോർജ് എന്ന രാഷ്ട്രീയ പ്രവർത്തകൻ അറുപിന്തിരിപ്പനെന്ന് മന്ത്രി ബിന്ദു

പി സി ജോർജ് എന്ന രാഷ്ട്രീയപ്രവർത്തകൻ മതസ്പർദ്ധ മാത്രമല്ല ആണധികാരമൂല്യങ്ങളും പ്രചരിപ്പിക്കുന്ന, അറുപിന്തിരിപ്പൻ ചിന്താഗതിയുടെ വക്താവും പ്രയോക്താവുമാണ് എന്ന് വീണ്ടും…

1 day ago

യുവാക്കള്‍ നിര്‍ബന്ധമായും ജനാധിപത്യത്തിന്റെ ഭാഗമാകണ: ജില്ലാ കളക്ടർ

രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുമായി യുവാക്കള്‍ നിര്‍ബന്ധമായും തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി. കേരള നിയമസഭ അന്താരാഷ്ട്ര…

2 days ago

വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി എ.ഡി.ജി.പി മനോജ് എബ്രഹാം

ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും എതിരെ കര്‍ശന…

2 days ago