Categories: KERALANEWSTRIVANDRUM

സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണം നയപരമായ മാറ്റം: പ്രഫ. റിതു റിവാൻ

സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കുന്നതിനും ഇന്ത്യയ്ക്ക് വലിയ നയപരമായ മാറ്റങ്ങൾ ആവശ്യമാണ്. ഡാറ്റയുടെ അഭാവം, തൊഴിൽമേഖലയിലെ പ്രശ്നങ്ങൾ, സ്ത്രീ സംരംഭകത്വത്തിനുള്ള പിന്തുണയുടെ കുറവ് എന്നിവയെല്ലാം പരിഹരിക്കേണ്ടതുണ്ട്. ലിംഗസമത്വത്തിനും സാമ്പത്തിക പുരോഗതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പ്രഫസർ റിതു റിവാൻ. മുംബൈ സർവകലാശാല സ്‌കൂൾ ഓഫ് ഇക്കണോണിക്‌സ് ആൻ്റ് പബ്ലിക് പോളിസി വിഭാഗം മുൻ ഡയറക്ടറായ പ്രൊഫ റിതു ദിവാൻ, ഇന്ത്യൻ സൊസൈറ്റ്റി ഓഫ് ലേബർ ഇക്കണോമിക്സ് പ്രസിഡൻ്റും ഇന്ത്യൻ അസോസിയേഷൻ ഓഫ് വിമൻ സ്റ്റഡീസ് മുൻ പ്രസിഡൻ്റുമാണ്. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്ത്രീ സംരംഭകർക്കായി ഒരുക്കിയ പ്രദർശന വിപണന മേള “എസ്കലേറ 2025” ൽ ‘ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിൽ സ്ത്രീ സംരഭകത്വത്തിൻ്റെ നവഭാവനകൾ’ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെയാണ് മേള നടക്കുന്നത്.

ഇന്ത്യയിൽ സംരംഭകത്വം ഏറെ കൊട്ടിഘോഷിക്കുന്നുണ്ട്. എന്നാൽ സ്ത്രീ സംഭരംഭകരുടെ മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ചെറുകിട സംരംഭകരായ സ്ത്രീകളുണ്ട്. എന്നാൽ കോടികളുടെ വരുമാനമുള്ള സംരംഭകരായി സ്ത്രീകൾ വരുന്നില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. 0.01 ശതമാനം സംരംഭകരാണ് അവരുടെ ഇടയിൽ നിന്നുള്ളത്. സ്വയം തൊഴിൽ എന്നത് സംരംഭകത്വത്തിൽ നിന്ന് വ്യത്യസ്തമാണ്. സ്വയം തൊഴിൽ ജീവിതം നിലനിർത്താനുള്ള ഒരു മാർഗമാണെങ്കിൽ, സംരംഭകത്വത്തിൽ നൂതന ആശയങ്ങൾ, സാങ്കേതിക വിദ്യ, സാമ്പത്തിക സാധ്യതകൾ എന്നിവ ഉൾപ്പെടുന്നു. ഇത് ജെൻഡർ വ്യത്യാസമില്ലാതെ ഏവർക്കും പ്രാപ്യമാകണമെന്നും റിതു അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ വിശ്വസനീയമായ ഡാറ്റയുടെ അഭാവം ഒരു പ്രധാന പ്രശ്നമാണ്. പ്രത്യേകിച്ച് തൊഴിൽ, സംരംഭകത്വം, ലിംഗസമത്വം എന്നിവയെക്കുറിച്ച് കൃത്യമായ കണക്കുകളില്ല. 2017-18 കാലത്ത് കൺസംപ്ഷൻ എക്സ്പെൻഡിച്ചർ സർവേ ലീക്കായിരുന്നു. എന്നിട്ടുപോലും ഔദ്യോഗികമായി ഈ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. 2014 ന് മുൻപുള്ള സാമ്പത്തിക വളർച്ചാ റിപ്പോർട്ടുകൾ പല സൈറ്റുകളിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ടെന്നു റിതു റിവാൻ പറഞ്ഞു. 11.7 മില്യൺ വനിത സംരംഭങ്ങൾ ഉണ്ടെന്നാണ് യൂണിയൻ സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഇത് 15 മില്യൺ ആണെന്ന് വിദ്യാർഥികൾ നടത്തിയ സർവേയിൽ പറയുന്നു. എന്നാൽ ഇവർക്കു പോലും ആവശ്യമായ സഹായം സർക്കാരിൻ്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ലോകബാങ്കിൻ്റെ നിർദ്ദേശങ്ങളും പാലിച്ചിട്ടില്ല. ശരിയായ ഡാറ്റ ഇല്ലാതെ, ഫലപ്രദമായ നയങ്ങൾ രൂപീകരിക്കുകയോ പുരോഗതി അളക്കുകയോ ചെയ്യാൻ കഴിയില്ലെന്നതാണ് വസ്തുത.സ്ത്രീകൾ ഉടമസ്ഥരായ MSME-കളിൽ 96% സൂക്ഷ്മ സംരംഭങ്ങളാണ്, അവയിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്തിട്ടില്ല. നോട്ടുനിരോധനവും കോവിഡും വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി സ്ത്രീകൾ തുടങ്ങിയ ജീവിതമാർഗം മാത്രമാണിത്.

സ്ത്രീ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന്, പലിശ നിരക്ക് കുറയ്ക്കൽ, ജിഎസ്‌ടി ഘടന പരിഷ്കരിക്കൽ, സാങ്കേതിക വിദ്യയിലെ നിക്ഷേപം വർദ്ധിപ്പിക്കൽ, ലിംഗാധിഷ്ഠിത ബജറ്റ് എന്നിവ പോലുള്ള നടപടികൾ ആവശ്യമാണ്.സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ലിംഗസമത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കുന്നതിനും ഇന്ത്യയ്ക്ക് വലിയ നയപരമായ മാറ്റങ്ങൾ ആവശ്യമാണ്. ഡാറ്റയുടെ അഭാവം, തൊഴിൽമേഖലയിലെ പ്രശ്നങ്ങൾ, സ്ത്രീ സംരംഭകത്വത്തിനുള്ള പിന്തുണയുടെ കുറവ് എന്നിവയെല്ലാം പരിഹരിക്കേണ്ടതുണ്ട്. ലിംഗസമത്വത്തിനും സാമ്പത്തിക പുരോഗതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ഗൗരിയമ്മ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുക മാത്രമല്ല മുഴുവൻ സ്ത്രീകൾക്കും മാതൃകയായി പ്രവർത്തിക്കുകയും എല്ലാ തലമുറയിലെയും സ്ത്രീകൾക്ക് പ്രചോദനമായി തുടരുകയും ചെയ്യുന്നുവെന്നും റിതു റിവാൻ പറഞ്ഞു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago