സ്വയം ആനന്ദിച്ചും മറ്റുള്ളവരെ ആനന്ദിപ്പിച്ചും ജീവിതം ആഘോഷമാക്കിയ വ്യക്തിയാണ് പ്രൊഫ വി ആനന്ദക്കുട്ടൻ എന്ന് ഡോ. എഴുമറ്റൂർ രാജരാജവർമ്മ. പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രൊഫ. വി ആനന്ദക്കുട്ടൻ നായർ അനുസ്മരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധഃസ്ഥിതരായ ജനങ്ങളുടെ ശബ്ദമാകണം കവി എന്നതാണ് ആനന്ദക്കുട്ടൻ നായരുടെ തത്ത്വശാസ്ത്രം എന്ന് ‘കവി’ എന്ന കവിതയെ ഉദാഹരിച്ചു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തിയ സംഗീത സംവിധായകൻ നെല്ലൂലി പി രാജശേഖരൻ പറഞ്ഞു.
പ്രൊഫ. വി ആനന്ദക്കുട്ടന്റെ കുടുംബാംഗങ്ങൾ ഭദ്രദീപം തെളിച്ച് ആരംഭിച്ച ചടങ്ങിൽ വി ഗോപകുമാർ തോട്ടയ്ക്കാട് പ്രാർത്ഥനയും ജി ശ്രീറാം കാവ്യപൂജയും നടത്തി. വി ആനന്ദക്കുട്ടൻ നായരുടെ മകൻ ഡോ. എ ആനന്ദകുമാർ പിതൃസ്മരണ പ്രഭാഷണം നടത്തി. ഡോ. സി ഉദയകല സ്വാഗതവും ശ്രീമന്ദിരം രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി അനുസ്മരണ വീഡിയോ പ്രദർശനവും അനിൽ കരുംകുളത്തിന്റെ നേതൃത്വത്തിൽ കാവ്യാഞ്ജലിയും നടന്നു.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…