നീതി നിഷേധിക്കപ്പെട്ടാൽ നീ തീയായി മാറുക; സൗമ്യ സുകുമാരന്‍

നര്‍ത്തകി സൗമ്യ സുകുമാരന്‍ എഴുതിയ ലേഖനം വായിക്കാം.

നമ്മുടെ കണ്മുന്നിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ നടന്ന രണ്ടു ദുരന്തങ്ങൾ ആണ്. നീതി നിഷേധിക്കപ്പെട്ടാൽ, നമ്മൾ അനുഭവിക്കുന്നത് അത്യന്തം വേദനാജനകവും മാനസികമായി ക്ഷീണിപ്പിക്കുന്നതുമായ ഒരു അവസ്ഥയായിരിക്കും. എന്നാൽ, അത്തരം സാഹചര്യങ്ങളിൽ സംയമനത്തോടെ, നിയമപരമായും സാമൂഹികമായും ഉചിതമായ രീതിയിൽ പ്രതികരിക്കാൻ ശ്രമിക്കാം.

നമ്മുടെ സംസ്ക്കാരം അതിന്റെ എല്ലാ തലത്തിലും നശിക്കപ്പെട്ടിരിക്കുന്നു. ഒരു ജോലി കിട്ടാതിരുന്നു എന്നതിനേക്കാൾ ആ സ്ത്രീ യെ ധൈര്യത്തോടെ ആശ്വസിപ്പിക്കാൻ പ്രതീക്ഷ നൽകാൻ അവർക്കൊന്നു വിശ്വസ്ഥതയോടെ തുറന്നു സംസാരിക്കാൻ ഈ ഭൂമിയിൽ ഒരാൾ പോലും ഉണ്ടായില്ല എന്നതാണ് പരാജയം.
സഭയിൽ നിന്നും സഭാ നടപടികളും നിന്നും വർഷങ്ങൾക്കു മുൻപേ പിന്തിരിഞ്ഞു നടന്നവൾ ആണ് ഞാൻ. എന്തിനാണ് സഭ? എന്തിനാണ് പുരോഹിതൻ? ഇതിനു രണ്ടിനും എനിക്ക് നല്ല ഉത്തരം ഇല്ല. ആരെങ്കിലും എന്നോട് ഇതിനുള്ള ഉത്തരം പറഞ്ഞാൽ അതിനേക്കാൾ മികച്ച ചോദ്യം ചോദിക്കാൻ ഉള്ള അനുഭവങ്ങൾ ഇവരിൽ നിന്നും എനിക്കുണ്ട്. കാണാതായ ഒരു കുഞ്ഞാടിനെ തേടി പോയ ഇടയന്റെ പിൻഗാമികൾ ഇന്ന് ചെയ്യുന്നത് ആ ഒറ്റക്കായ കുഞ്ഞാടിനെ സൂത്രത്തിൽ കൊണ്ട് തിന്നാം എന്നാണ്.

എല്ലാ സഭകളും ഒന്നു തിരിഞ്ഞു നോക്കണം. വിദ്യാർത്ഥി കൾ തെറ്റ് ചെയ്താൽ അധ്യാപകർക്കു ഇടപെടാൻ അനുവാദം ഇല്ല. അയല്പകത്തു ഒരു ദുരവസ്‌ഥ ഉണ്ടായാൽ എന്റെ വീട്ടിൽ കേറി ചോദിക്കാൻ നീ ആരാണെന്നു ചോദിക്കും. പരസ്യമായി ലഹരി ഉപയോഗിച്ചാലോ, പബ്ലിക് സ്ഥലത്തു പ്രണയസല്ലാപം നടത്തിയാലോ, ഒരുത്തൻ ഒരുത്തനെ തല്ലി കൊല്ലുന്നതു കണ്ടാലോ നീ ആരാടാ ചോദിക്കാൻ, ഇതെല്ലാം ഞങളുടെ സ്വാതന്ത്ര്യം ആണെന്ന് പറയുന്ന ഒരു സമൂഹത്തിനെ വളർത്തി കൊണ്ട് വരികയാണ്. ചോദിക്കാനും, പേടിക്കാനും ആളില്ലാത്ത അവസ്ഥ.

കൊല്ലപ്പെട്ടവനോട്‌ കാണിക്കാത്ത ദയയും കരുതലും കൊന്നവർക്ക് നൽകുന്നതാണ് രാജ്യത്തെ ജുവനൈൽ നിയമമെങ്കിൽ ആ നിയമം പൊളിച്ചെഴുതുക തന്നെ വേണം. കൊന്നവർ ഒന്നുമറിയാത്ത കുട്ടികളല്ല..
എങ്ങനെയൊക്കെ കൊന്നാൽ ഏതളവ് വരെ ശിക്ഷ ലഭിക്കും എന്ന് നന്നായി മനസിലാക്കി കൊണ്ട് തന്നെ, മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണ്. കൊന്നവർ ലഹരിക്കുറ്റവാളികളല്ല.. ക്രിമിനൽ കുടുംബങ്ങളിൽ നിന്ന് ക്രിമിനലുകളായി തന്നെ വളർന്ന് വന്ന് നാടിന് ഭീഷണിയാവുന്ന കുട്ടിക്കൾ ആണ്.

ഷഹബാസ് വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചു കഴിയുമ്പോഴും “അവന്റെ കണ്ണ് പോയി നോക്കെടാ.. കണ്ണൊന്നും ഇല്ല.. ഇടിച്ചു ഞാൻ കലക്കിയിട്ടുണ്ട്”, “കൂട്ടത്തല്ലിൽ മരണപ്പെട്ടാൽ പോലീസ് കേസെടുക്കില്ല” “ആണുങ്ങൾ ഉണ്ടേൽ കൂട്ട് വരിനെടാ” എന്നൊക്കെയാ ആ കുട്ടി പറഞ്ഞത്. അതിൽ നിന്ന് തന്നെ മനസിലാക്കാം. എത്രത്തോളം ദയാരഹിതനും അപകടകാരിയുമാണ് ആ കുട്ടി.

ഈ കുട്ടികൾ ആണ് നാളത്തെ തലമുറ. ഒരു കുട്ടിയുടെ ജീവൻ എടുത്തവരുടെ ഭാവി എന്താണ്. ഷഹബാസിനും അവകാശങ്ങൾ നിഷേധിച്ചതിനു മറുപടി ഇല്ലേ. നമ്മുടെ കോടതികൾ കണ്ണ് തുറക്കട്ടെ.

സൗമ്യ സുകുമാരന്‍

News Desk

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…

22 hours ago

ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാവികസേനയുടെ പങ്ക് നിര്‍ണായകം: രാഷ്ട്രപതി

സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…

2 days ago

ഒളിമ്പിക്‌സ് വേദി അഹമ്മദാബാദിന് നൽകണമെന്ന് ‘ലെറ്റർ ഓഫ് ഇന്റന്റ്’ കൈമാറി; തിരുവനന്തപുരത്തെ ജനങ്ങളെ പറ്റിക്കാൻ ബി.ജെ.പി നടത്തുന്നത് ചെപ്പടിവിദ്യ: മന്ത്രി വി ശിവൻകുട്ടി

2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…

3 days ago

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

4 days ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

6 days ago

ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ്  വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…

1 week ago