മലയാളത്തിലെ എഴുത്തുകാരുടെ വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് പാലോട് രവി

മലയാള സാഹിത്യത്തിലെ കെടാവിളക്കാണ് സിവി.രാമൻപിള്ള. മലയാളത്തിലെ എഴുത്തുകാരുടെ എക്കാലത്തെയും വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി. മലയാളത്തിൽ പൂർവ്വമാതൃകകൾ ഇല്ലാതെയാണ് സിവി സാഹിത്യരചന നടത്തിയത്‌. സി വി യ്ക്ക് അനുകരിക്കാൻ മലയാളത്തിൽ പ്രശസ്ത കൃതികൾ ഒന്നുമുണ്ടായിരുന്നില്ല.

മലയാള മുള്ളിടത്തോളം സിവി കൃതികൾ അവ്യയകാന്തിയോടെ നിലനിൽക്കും. എഴുത്തിലെ സൗന്ദര്യവും സത്യസന്ധതയും ഭാഷാ പ്രയോഗത്തിലെ ചാരുതയും സിവി കൃതികളെ വ്യത്യസ്തമാക്കുന്നു.

സി. വി രാമൻപിള്ള എന്ന മഹാമേരുവിൽ നിന്ന് പൊട്ടി ഒഴുകിയ ചെറു അരുവികളാണ് പിന്നീടുണ്ടായ സാഹിത്യ സൃഷ്ടികൾ സിവിയുടെ രചനകൾ വരും തലമുറ ക്കുള്ള ചരിത്ര പഠന ഗവേഷണ. സാഹിത്യമൂല്യങ്ങളാണെന്നും ആരെയും അനുകരിക്കാതെയുള്ള ഭൗതിക പ്രതിഭയുടെ ഒറിജിനാലിറ്റി മാർത്താണ്ഡവർമ്മയിലും ധർമ്മരാജയിലും രാജരാജ ബഹദൂറിലും കാണാമെന്നും രവി പറഞ്ഞു. കഥാപാത്രങ്ങളിൽ യാന്ത്രികത്വമില്ലാത്ത കലാകാരൻ്റെ മഹത്വത്തോടും അസാമാന്യ തേജസ്സോടും കൂടികൂടിയുള്ള പുന:സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. സിവിയുടെ സാഹിത്യസൃഷ്ടികാലത്തിൻ്റെ കണ്ണാടിയായി മാറി. വേണാടിനെ തിരുവിതാംകൂറാക്കിയ സൃഷ്ടാവ് മാർത്താണ്ഡവർമ്മ യുടെജനക്ഷേമത്തെ സൂചിപ്പിക്കുമ്പോഴും അർഹിക്കാത്ത ഒരു പ്രശംസയുംരാജാവിനു നല്കിയില്ല ഭക്തിയുടെ പേരിൽ അസത്യ പ്രസ്താവന നടത്താനും തയ്യാറായില്ല ഐതിഹാസികമായ നിഷ്പക്ഷനീതിബോധം രചനയിലൂടെ തെളിയിച്ചു. തിരുവിതാം കൂറിൻ്റെ സംസ്ക്കാരവും ജീവിതരീതിയും നോവൽ വായിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും.

കഥാപാത്രങ്ങളുടെ ഭാഷാരീതിയുടെ വൈവിധ്യം പ്രൊഫ:കൃഷ്ണപിള്ള സാറിൻ്റെ പ്രതിപാത്രം ഭാഷണഭേദം എന്ന ഗ്രന്ഥത്തിലും ഡോ. കെ. ഭാസ്ക്കരൻ നായരുടെ ദൈവനീതിക്ക് ദാക്ഷിണ്യമില്ല എന്ന രചനയിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് എന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പ്രസ്താവിച്ചു.

പ്രിയദർശിനി പബ്ളിക്കേഷന്റെ നേതൃത്വത്തിൽ സിവിയുടെ ആറയൂരിലെ അമ്മവീടിന്റെ അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ വട്ടവിള വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.എം. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരനായ ചെങ്കൽ സുധാകരനെയും എ.എം ഉണ്ണികൃഷ്ണനെയുംതറവാട്ടിലെ മുതിർന്ന അംഗം സരസ്വതി അമ്മയെയും മികച്ച ബുത്ത് ലെവൽ ഓഫീസർ സജിത്തിനെയും ചന്ദ്രശേഖരനെയും യോഗത്തിൽ ആദരിച്ചു. നെയ്യാറ്റിൻകര സനൽ, അയിര സുരേന്ദ്രൻ, വിനോദ്സെൻ, എംകെ. ഉദയകുമാർ, എംആർ. സൈമൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, അയ്യപ്പൻനായർ, കൊറ്റാമം വിനോദ്, ശ്രീധരൻ നായർ, ഭുവനേന്ദ്രൻ, ആര്‍. ഗിരിജ, കെ. അജിത്ത്കുമാർ, സി. റാബി, നിർമ്മലകുമാരി, ശക്തിഥരൻ, അനു എസ് കെ, രഞ്ജിത്റാവു, സിദ്ധാർഥൻ നായർ, ക്ലമൻ്റ് തുടങ്ങിയവർ പങ്കെടുത്തു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

3 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

3 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

3 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago