മലയാള സാഹിത്യത്തിലെ കെടാവിളക്കാണ് സിവി.രാമൻപിള്ള. മലയാളത്തിലെ എഴുത്തുകാരുടെ എക്കാലത്തെയും വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി. മലയാളത്തിൽ പൂർവ്വമാതൃകകൾ ഇല്ലാതെയാണ് സിവി സാഹിത്യരചന നടത്തിയത്. സി വി യ്ക്ക് അനുകരിക്കാൻ മലയാളത്തിൽ പ്രശസ്ത കൃതികൾ ഒന്നുമുണ്ടായിരുന്നില്ല.
മലയാള മുള്ളിടത്തോളം സിവി കൃതികൾ അവ്യയകാന്തിയോടെ നിലനിൽക്കും. എഴുത്തിലെ സൗന്ദര്യവും സത്യസന്ധതയും ഭാഷാ പ്രയോഗത്തിലെ ചാരുതയും സിവി കൃതികളെ വ്യത്യസ്തമാക്കുന്നു.
സി. വി രാമൻപിള്ള എന്ന മഹാമേരുവിൽ നിന്ന് പൊട്ടി ഒഴുകിയ ചെറു അരുവികളാണ് പിന്നീടുണ്ടായ സാഹിത്യ സൃഷ്ടികൾ സിവിയുടെ രചനകൾ വരും തലമുറ ക്കുള്ള ചരിത്ര പഠന ഗവേഷണ. സാഹിത്യമൂല്യങ്ങളാണെന്നും ആരെയും അനുകരിക്കാതെയുള്ള ഭൗതിക പ്രതിഭയുടെ ഒറിജിനാലിറ്റി മാർത്താണ്ഡവർമ്മയിലും ധർമ്മരാജയിലും രാജരാജ ബഹദൂറിലും കാണാമെന്നും രവി പറഞ്ഞു. കഥാപാത്രങ്ങളിൽ യാന്ത്രികത്വമില്ലാത്ത കലാകാരൻ്റെ മഹത്വത്തോടും അസാമാന്യ തേജസ്സോടും കൂടികൂടിയുള്ള പുന:സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. സിവിയുടെ സാഹിത്യസൃഷ്ടികാലത്തിൻ്റെ കണ്ണാടിയായി മാറി. വേണാടിനെ തിരുവിതാംകൂറാക്കിയ സൃഷ്ടാവ് മാർത്താണ്ഡവർമ്മ യുടെജനക്ഷേമത്തെ സൂചിപ്പിക്കുമ്പോഴും അർഹിക്കാത്ത ഒരു പ്രശംസയുംരാജാവിനു നല്കിയില്ല ഭക്തിയുടെ പേരിൽ അസത്യ പ്രസ്താവന നടത്താനും തയ്യാറായില്ല ഐതിഹാസികമായ നിഷ്പക്ഷനീതിബോധം രചനയിലൂടെ തെളിയിച്ചു. തിരുവിതാം കൂറിൻ്റെ സംസ്ക്കാരവും ജീവിതരീതിയും നോവൽ വായിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും.
കഥാപാത്രങ്ങളുടെ ഭാഷാരീതിയുടെ വൈവിധ്യം പ്രൊഫ:കൃഷ്ണപിള്ള സാറിൻ്റെ പ്രതിപാത്രം ഭാഷണഭേദം എന്ന ഗ്രന്ഥത്തിലും ഡോ. കെ. ഭാസ്ക്കരൻ നായരുടെ ദൈവനീതിക്ക് ദാക്ഷിണ്യമില്ല എന്ന രചനയിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് എന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പ്രസ്താവിച്ചു.
പ്രിയദർശിനി പബ്ളിക്കേഷന്റെ നേതൃത്വത്തിൽ സിവിയുടെ ആറയൂരിലെ അമ്മവീടിന്റെ അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ വട്ടവിള വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.എം. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരനായ ചെങ്കൽ സുധാകരനെയും എ.എം ഉണ്ണികൃഷ്ണനെയുംതറവാട്ടിലെ മുതിർന്ന അംഗം സരസ്വതി അമ്മയെയും മികച്ച ബുത്ത് ലെവൽ ഓഫീസർ സജിത്തിനെയും ചന്ദ്രശേഖരനെയും യോഗത്തിൽ ആദരിച്ചു. നെയ്യാറ്റിൻകര സനൽ, അയിര സുരേന്ദ്രൻ, വിനോദ്സെൻ, എംകെ. ഉദയകുമാർ, എംആർ. സൈമൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, അയ്യപ്പൻനായർ, കൊറ്റാമം വിനോദ്, ശ്രീധരൻ നായർ, ഭുവനേന്ദ്രൻ, ആര്‍. ഗിരിജ, കെ. അജിത്ത്കുമാർ, സി. റാബി, നിർമ്മലകുമാരി, ശക്തിഥരൻ, അനു എസ് കെ, രഞ്ജിത്റാവു, സിദ്ധാർഥൻ നായർ, ക്ലമൻ്റ് തുടങ്ങിയവർ പങ്കെടുത്തു.
പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം…
അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ…
വ്യാജ ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്കിയ കോഴിക്കോട്ടെ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി…
കെ. കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.നിലമ്പൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർത്ഥി എം. സ്വരാജിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ്…
കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജൂൺ 5 മുതൽ 10 വരെ സംഘടിപ്പിച്ച പരിസ്ഥിതി ദിന…
തിരുവനന്തപുരം കോവളം നിയോജക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ദേശീയ നിലവാരമുള്ള…