മലയാളത്തിലെ എഴുത്തുകാരുടെ വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് പാലോട് രവി

മലയാള സാഹിത്യത്തിലെ കെടാവിളക്കാണ് സിവി.രാമൻപിള്ള. മലയാളത്തിലെ എഴുത്തുകാരുടെ എക്കാലത്തെയും വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി. മലയാളത്തിൽ പൂർവ്വമാതൃകകൾ ഇല്ലാതെയാണ് സിവി സാഹിത്യരചന നടത്തിയത്‌. സി വി യ്ക്ക് അനുകരിക്കാൻ മലയാളത്തിൽ പ്രശസ്ത കൃതികൾ ഒന്നുമുണ്ടായിരുന്നില്ല.

മലയാള മുള്ളിടത്തോളം സിവി കൃതികൾ അവ്യയകാന്തിയോടെ നിലനിൽക്കും. എഴുത്തിലെ സൗന്ദര്യവും സത്യസന്ധതയും ഭാഷാ പ്രയോഗത്തിലെ ചാരുതയും സിവി കൃതികളെ വ്യത്യസ്തമാക്കുന്നു.

സി. വി രാമൻപിള്ള എന്ന മഹാമേരുവിൽ നിന്ന് പൊട്ടി ഒഴുകിയ ചെറു അരുവികളാണ് പിന്നീടുണ്ടായ സാഹിത്യ സൃഷ്ടികൾ സിവിയുടെ രചനകൾ വരും തലമുറ ക്കുള്ള ചരിത്ര പഠന ഗവേഷണ. സാഹിത്യമൂല്യങ്ങളാണെന്നും ആരെയും അനുകരിക്കാതെയുള്ള ഭൗതിക പ്രതിഭയുടെ ഒറിജിനാലിറ്റി മാർത്താണ്ഡവർമ്മയിലും ധർമ്മരാജയിലും രാജരാജ ബഹദൂറിലും കാണാമെന്നും രവി പറഞ്ഞു. കഥാപാത്രങ്ങളിൽ യാന്ത്രികത്വമില്ലാത്ത കലാകാരൻ്റെ മഹത്വത്തോടും അസാമാന്യ തേജസ്സോടും കൂടികൂടിയുള്ള പുന:സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. സിവിയുടെ സാഹിത്യസൃഷ്ടികാലത്തിൻ്റെ കണ്ണാടിയായി മാറി. വേണാടിനെ തിരുവിതാംകൂറാക്കിയ സൃഷ്ടാവ് മാർത്താണ്ഡവർമ്മ യുടെജനക്ഷേമത്തെ സൂചിപ്പിക്കുമ്പോഴും അർഹിക്കാത്ത ഒരു പ്രശംസയുംരാജാവിനു നല്കിയില്ല ഭക്തിയുടെ പേരിൽ അസത്യ പ്രസ്താവന നടത്താനും തയ്യാറായില്ല ഐതിഹാസികമായ നിഷ്പക്ഷനീതിബോധം രചനയിലൂടെ തെളിയിച്ചു. തിരുവിതാം കൂറിൻ്റെ സംസ്ക്കാരവും ജീവിതരീതിയും നോവൽ വായിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും.

കഥാപാത്രങ്ങളുടെ ഭാഷാരീതിയുടെ വൈവിധ്യം പ്രൊഫ:കൃഷ്ണപിള്ള സാറിൻ്റെ പ്രതിപാത്രം ഭാഷണഭേദം എന്ന ഗ്രന്ഥത്തിലും ഡോ. കെ. ഭാസ്ക്കരൻ നായരുടെ ദൈവനീതിക്ക് ദാക്ഷിണ്യമില്ല എന്ന രചനയിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് എന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പ്രസ്താവിച്ചു.

പ്രിയദർശിനി പബ്ളിക്കേഷന്റെ നേതൃത്വത്തിൽ സിവിയുടെ ആറയൂരിലെ അമ്മവീടിന്റെ അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ വട്ടവിള വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.എം. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരനായ ചെങ്കൽ സുധാകരനെയും എ.എം ഉണ്ണികൃഷ്ണനെയുംതറവാട്ടിലെ മുതിർന്ന അംഗം സരസ്വതി അമ്മയെയും മികച്ച ബുത്ത് ലെവൽ ഓഫീസർ സജിത്തിനെയും ചന്ദ്രശേഖരനെയും യോഗത്തിൽ ആദരിച്ചു. നെയ്യാറ്റിൻകര സനൽ, അയിര സുരേന്ദ്രൻ, വിനോദ്സെൻ, എംകെ. ഉദയകുമാർ, എംആർ. സൈമൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, അയ്യപ്പൻനായർ, കൊറ്റാമം വിനോദ്, ശ്രീധരൻ നായർ, ഭുവനേന്ദ്രൻ, ആര്‍. ഗിരിജ, കെ. അജിത്ത്കുമാർ, സി. റാബി, നിർമ്മലകുമാരി, ശക്തിഥരൻ, അനു എസ് കെ, രഞ്ജിത്റാവു, സിദ്ധാർഥൻ നായർ, ക്ലമൻ്റ് തുടങ്ങിയവർ പങ്കെടുത്തു.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

1 day ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago