തിരുനയിനാർകുറിച്ചി മാധവൻ നായർ ഓർമ്മയായിട്ട് ആറ്‌ പതിറ്റാണ്ട്

തിരുവനന്തപുരം:- കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ. കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1916 ഏപ്രിൽ 16ന് കന്യാകുമാരി ജില്ലയിലെ തിരുനയിനാർകുറിച്ചി ഗ്രാമത്തിലായിരുന്നു ജനനം. 1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ രചിച്ചു.

ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ….., ഭക്തകുചേലയിലെ ഈശ്വര ചിന്തയിതൊന്നേ….. എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു. തുടർന്ന് രചിച്ച
സംഗീതമീ ജീവിതം….
കരുണതന്‍ മണിദീപമേ….
കളിയാടും പൂമാല…..
കൃഷ്ണാ മുകുന്ദാ വനമാലി…..
ഈശ്വര ചിന്തയിതൊന്നേ….
നാളെ നാളെയെന്നായിട്ട്…..
തുമ്പപ്പൂ പെയ്യണ…..
പൂങ്കുയില്‍ പാടിടുമ്പോള്‍…..
നമസ്തേ കൈരളി….
പൂവണി പൊയ്കയിൽ….. തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളികൾ ആവർത്തിച്ച് കേൾക്കുന്നവയാണ്. മുരളി എന്ന തൂലികാനാമത്തിൽ നിരവധി ദേശഭക്തിഗീതങ്ങളും എഴുതിയിട്ടുണ്ട്.

മലയാളം വിദ്വാൻ പരീക്ഷ ജയിച്ച അദ്ദേഹം കുളച്ചൽ , തിരുവട്ടാർ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1948-ൽ തിരുവിതാംകൂർ റേഡിയോ നിലയത്തിന്റെ തുടക്കത്തിനു പിന്നിൽ ഇദ്ദേഹവും പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂർ റേഡിയോ നിലയം പിന്നീട് ആകാശവാണിയായപ്പഴും അമരത്തു തന്നെ ഉണ്ടായിരുന്ന മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്യാനന്തരം ആകാശവാണിയിലൂടെ കേന്ദ്രസർക്കാർ ജീവനക്കാരനായി. പല ഭാഷകളിൽ പ്രാവീണ്യമുള്ള നായർ ആകാശവാണിയിലെ ജോലിക്കിടയിലാണ്‌ ഗാനരചനയിലേക്കു തിരിഞ്ഞത്.

ആത്മസഖി എന്ന ചിത്രത്തിനുവേണ്ടി എഴുതിയ കന്നിക്കതിരാടും നാൾ…. എന്നതാണ്‌ അദ്ദേഹത്തിന്റെ ആദ്യഗാനം. ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ രണ്ടാമത്തെ സിനിമ നിർമ്മാണ കമ്പനി മെരിലാന്റ് സ്റ്റുഡിയോയുടെ ആദ്യചിത്രമായിരുന്നു ‘ആത്മസഖി’. മെരിലാന്റിന്റെ സ്ഥാപകൻ പി. സുബ്രഹ്മണ്യവുമായി ആത്മബന്ധം സ്ഥാപിച്ച മാധവൻനായർ തുടർന്ന് മെരിലാന്റിന്റെ നിരവധി ചിത്രങ്ങളിൽ ഗാനരചന നിർവ്വഹിച്ചു. പാടാത്ത പൈങ്കിളി, ആത്മസഖി, പൊൻകതിർ, അവകാശി, ആനവളർത്തിയ വാനമ്പാടി തുടങ്ങിയവയാണ്‌ മാധവൻ നായർ ഗാനരചന നിർവ്വഹിച്ച പ്രധാന ചിത്രങ്ങൾ. ഇവയിൽ ബഹുഭൂരിപക്ഷത്തിനും ഈണമിട്ടത് സഹോദരൻ ലക്ഷ്മണനായിരുന്നു.

കമുകറ പുരുഷോത്തമനാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ കൂടുതലും ആലപിച്ചത്. ഉമ്മിണിത്തങ്ക, കണ്ണുനീരിന്റെ കാവ്യം തുടങ്ങി നിരവധി കാവ്യങ്ങളും കറുത്ത കൈ, കാട്ടുമൈന എന്നീ ചിത്രങ്ങൾക്കു തിരക്കഥയും രചിച്ച തിരുനയനാർകുറിച്ചി മാധവൻ നായർ 1965 ഏപ്രിൽ ഒന്നിന് വിടവാങ്ങി.

News Desk

Recent Posts

വിസ്മയങ്ങള്‍ വിരിയിച്ച് മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക്കിന് അരങ്ങുണര്‍ന്നു

തിരുവനന്തപുരം:  വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക്…

2 hours ago

കാസർഗോഡ് നിന്നും മുൻ കെപിസിസി അധ്യക്ഷൻ ശ്രീ കെ മുരളീധരൻ നയിക്കുന്ന യാത്ര കാഞ്ഞങ്ങാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു

ശബരിമലയിലെ ഭക്തർ സമർപ്പിച്ച സ്വർണ്ണം മോഷ്ടിച്ച് ഭക്തരോട് വിശ്വാസവഞ്ചന കാട്ടിയ പിണറായി വിജയൻറെ സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കെപിസിസിയുടെ…

2 hours ago

തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ തൊഴിൽരംഗത്ത്‌ അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ  നിന്നും അൻപത് ശതമാനമായി…

17 hours ago

ഒറ്റക്കൊമ്പൻ ലൊക്കേഷനിൽജിജോ പുന്നൂസ്.

പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…

17 hours ago

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…

17 hours ago

കോക്കാകോളയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ദീപാവലിയില്‍ അവതരിപ്പിക്കുന്നു ‘ഫെസ്റ്റികോണ്‍സ്’

കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…

17 hours ago