Categories: KERALANEWS

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഹൈദരാബാദിലേക്ക്; പോറ്റി കട്ടത് 200 പവനിലേറെ


പത്തനംതിട്ട :ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം ഹൈദരാബാദുകാരൻ നാഗേഷിലേക്ക്. സ്വർണം അടിച്ചു മാറ്റിയതിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പ്രധാന സഹായി നാഗേഷെന്ന നിർണായക വിവരമാണ് പ്രത്യേക സംഘത്തിന് ലഭിച്ചത്. ശബരിമലയിലെ യഥാർത്ഥ ദ്വാരപാലക ശിൽപപാളികൾ ഇയാൾ കൈക്കലാക്കുകയൊ വിൽക്കുകയോ ചെയ്തിരിക്കാമെന്നും സംശയിക്കുന്നു. സന്നിധാനത്ത് നിന്ന് കൊണ്ടു പോയ സ്വർണപ്പാളികൾ ഏറെ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തിലാണ്. സ്വർണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണ്. ഇതിനിടയിലാണ് ശിൽപ്പ പാളികളുടെ ഭാരത്തിൽ  നാലരകിലോയുടെ വ്യത്യാസമുണ്ടായത്. അതിനാൽ യഥാർത്ഥ പാളി മാറ്റിയ ശേഷം ഡ്യൂപ്ലിക്കേറ്റ് പാളിയാണ് ചെന്നൈയിലെത്തിച്ചതെന്നും കരുതുന്നു. ഇതോടെയാണ് നാഗേഷിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയത്.

അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പ പാളികളിൽ നിന്ന് മാത്രം ഉണ്ണികൃഷ്ണൻ പോറ്റി അടിച്ചെടുത്തത് ഇരുന്നൂറ് പവനിലേറെ സ്വർണം എന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ശില്പ പാളികളിൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞ് നൽകിയത് മുതൽ കഴിഞ്ഞമാസം ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം പൂശി തിരികെ എത്തിച്ചപ്പോൾ വരെയുള്ള ഭാരം കണക്കിലെടുത്താണ് വൻ സ്വർണ്ണ കവർച്ചയുടെ കണക്കുകൾ എസ്.ഐ.ടി കണ്ടെത്തിയത്. 1999 ൽ സ്വർണ്ണം പൊതിഞ്ഞശേഷം  258 പവൻ സ്വർണ്ണം ഉണ്ടായിരുന്നെങ്കിൽ ശില്പ പാളികളിൽ ഇപ്പോൾ അവശേഷിക്കുന്നത് 36 പവൻ മാത്രമാണ്. അതായത് 222 പവൻ കുറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും.പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി എച്ച് വെങ്കിടേഷ് ഇന്നോ നാളെയോ സന്നിധാനത്ത് എത്തും.

2019ലും 2025 ലും ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ എത്തിച്ചു സ്വർണ്ണം പൂശി തിരികെ കൊണ്ടുവന്നപ്പോഴാണ് ഇത്രയും സ്വർണം കുറഞ്ഞത്. ഇതിൽ സ്വാഭാവിക നഷ്ടമുണ്ടാകാമെങ്കിലും 200 പവനിൽ കൂടുതൽ കവർച്ച ചെയ്യപ്പെട്ടിരിക്കാമെന്ന് കരുതുന്നു. അതിനിടെ ദ്വാര പാലക ശിൽപ്പ പാളികളുടെ പരിശോധനയ്ക്കും ഭാരം രേഖപ്പെടുത്തിയ ദേവസ്വം രേഖകൾ പരിശോധിക്കുന്നതിനുമായി പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി എച്ച് വെങ്കിടേഷും ഇന്നോ നാളെയോ സന്നിധാനത്ത് എത്തും. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധനകൾ തുടരുകയാണ്. സന്നിധാനത്ത് വെച്ച് എസ്ഐടിയുടെ വിപുലമായ യോഗം ചേർന്ന് തുടർ അന്വേഷണ രീതികളും തീരുമാനിക്കും.

Amrutha Ponnu

Recent Posts

പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ ഉദ്ഘാടനം ചെയ്തു

കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…

9 hours ago

രോഗി എത്തി രണ്ട് മിനിറ്റിനുള്ളില്‍ ചികിത്സ; വൈകിയെന്ന ആരോപണം തള്ളി സിസിടിവി ദൃശ്യങ്ങള്‍

വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…

15 hours ago

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…

16 hours ago

ഫിസിയോതെറാപ്പിസ്റ്റ്കൾക്ക്  ഡോക്ടർ പ്രിഫിക്സ്  ഉപയോഗിക്കാം  –  കേരളാ ഹൈക്കോടതി

തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…

1 day ago

പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരം :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള  അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…

1 day ago

ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നടന്നു

തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…

1 day ago