Categories: NEWS

തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്


കേരളത്തിലെ തൊഴിൽരംഗത്ത്‌ അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ  നിന്നും അൻപത് ശതമാനമായി ഉയർത്തുകയെന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. “നൂതന കുടുംബശ്രീ സംരംഭങ്ങൾ , സാധ്യത , അവലോകനം” എന്ന വിഷയത്തിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത നിരക്ക് ഉയരുന്നത് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുക. വീടുകളിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കുടുംബശ്രീ വഴി അവസരം ഒരുക്കുന്നത് ഇതിന്റെ ഭാഗമായാണ്. മാത്രമല്ല കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന കൂടുതൽ വീടുകൾ സംരംഭക കേന്ദ്രങ്ങളാകണം. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്നതിന് വേണ്ട നിയമനിർമ്മാണം നടത്തിക്കഴിഞ്ഞു. ഇത്തരം സംരംഭങ്ങൾക്ക് വായ്പയും സബ്‌സിഡിയും ലഭിക്കും.നിയമവിധേയമായ എല്ലാ സംരംഭങ്ങൾക്കും ലൈസൻസ് നൽകുന്നതിന് വേണ്ട ചട്ടഭേദഗതി ഉടൻ ഉണ്ടാകും. അധികം വൈകാതെ തന്നെ അൻപത് ലക്ഷം അംഗങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് കുടുബശ്രീ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ഉപജീവനമാർഗം എന്ന നിലയിൽ ആരംഭിച്ച പ്രസ്ഥാനം ഇന്ന് ഡിജിറ്റൽ സേവനമേഖലയിലടക്കം കടന്നുകഴിഞ്ഞു. ബ്രാൻഡ് എന്ന നിലയിൽ കുടുംബശ്രീയുടെ വിശ്വസ്യത വലുതാണ്. എല്ലാമേഖലയിൽനിന്നുമുള്ള സ്ത്രീകളും അംഗങ്ങളായ ഹരിതകർമ്മസേനയ്ക്ക് കേരളത്തിൽ ലഭിച്ചുവരുന്ന സ്വീകാര്യത അവരുടെ പ്രവർത്തനമികവിനുള്ള അംഗീകാരമാണ്. കഴിവിനും അഭിരുചിക്കും അനുസൃതമായി സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ട നൈപുണ്യ പരിശീലനമാണ് കുടുംബശ്രീ ഇപ്പോൾ നൽകിവരുന്നത്. മാറ്റങ്ങൾക്കനുസരിച്ച് പുതിയ സാധ്യതകളും അവസരങ്ങളും കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ വനിതാകമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി അധ്യക്ഷത വഹിച്ചു. യുവതികൾക്കായി പുതിയ തൊഴിൽ സാധ്യതകള്‍ കണ്ടെത്തുന്നതിനും അവ ഫലപ്രദമായി നടപ്പാക്കുന്നതിന്‍റെയും ഭാഗമായിട്ടാണ് കമ്മീഷൻ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷ പറഞ്ഞു. പരമ്പരാഗത തൊഴില്‍ മേഖലകളിലൊതുങ്ങിയിരുന്ന സ്ത്രീകള്‍ ഇന്ന് കുടുംബശ്രീയുടെ സഹായത്തോടെ നൂതന സംരംഭങ്ങള്‍ ആരംഭിച്ച് തങ്ങളുടെ കഴിവ് തെളിയിച്ചുകഴിഞ്ഞു. വിവിധ പദ്ധതികളുടെ ഗുണഫലം സ്ത്രീകളിലേക്ക് എത്തിക്കുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

കുടുംബശ്രീ സംസ്ഥാന മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നവീൻ .സി വിഷയാവതരണം നടത്തി. കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ ബി ബീന സ്വാഗതം ആശംസിച്ചു.കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസർ രമേശ് ജി, റിസർച്ച് ഓഫീസർ അർച്ചന എ ആർ തുടങ്ങിയവർ പങ്കെടുത്തു.

മുഖാമുഖം പരിപാടിയുടെ മൂന്നാം ദിനമായ ഇന്ന് (15 ) രാവിലെ പത്തിന് “സ്ത്രീശാക്തീകരണം ഉത്തരവാദിത്ത ടൂറിസത്തിലൂടെ” എന്ന വിഷയത്തിൽ ചർച്ച നടക്കും. ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.

Amrutha Ponnu

Recent Posts

പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ ഉദ്ഘാടനം ചെയ്തു

കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…

7 hours ago

രോഗി എത്തി രണ്ട് മിനിറ്റിനുള്ളില്‍ ചികിത്സ; വൈകിയെന്ന ആരോപണം തള്ളി സിസിടിവി ദൃശ്യങ്ങള്‍

വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…

13 hours ago

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…

14 hours ago

ഫിസിയോതെറാപ്പിസ്റ്റ്കൾക്ക്  ഡോക്ടർ പ്രിഫിക്സ്  ഉപയോഗിക്കാം  –  കേരളാ ഹൈക്കോടതി

തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…

1 day ago

പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരം :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള  അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…

1 day ago

ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നടന്നു

തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…

1 day ago