ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടിൽ ദുരൂഹത സംശയിച്ച് പ്രത്യേക അന്വേഷണ സംഘം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച രണ്ടരക്കോടി രൂപയാണ് സംശയത്തിന്‍റെ അടിസ്ഥാനം. ധനകാര്യ സ്ഥാപനം പൂട്ടിയിട്ടും തന്ത്രി പണം നഷ്ടമായ കാര്യത്തിൽ പരാതി നൽകാത്തതാണ് ദുരൂഹത വർധിപ്പിച്ചത്. 2024 ൽ ഒറ്റത്തവണയായാണ് തന്ത്രി ഇത്രയും രൂപ നിക്ഷേപിച്ചത്. ആ പണം എവിടെ നിന്ന് ലഭിച്ചതെന്ന ചോദ്യത്തിന് ആദ്യഘട്ട ചോദ്യം ചെയ്യലിൽ തന്ത്രി മറുപടി പറഞ്ഞില്ല. അതിനാൽ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമാണ് പൂട്ടിപ്പോയത്. വലിയ തുക നഷ്ടമായിട്ടും തന്ത്രിക്ക് പരാതി ഇല്ലാത്തത് എന്തുകൊണ്ടാണെന്നാണ് എസ്ഐടിയുടെ സംശയം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകളും സ്വര്‍ണക്കൊള്ളയിലെ മറ്റു വിവരങ്ങളും അന്വേഷിക്കുന്നതിനായാണ് തന്ത്രിയെ എസ്ഐടി നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്.
തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും. തന്ത്രിക്ക് സ്വർണ കവർച്ചയിൽ പങ്കില്ല എന്നും റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങൾ വിചിത്രമാണെന്നുമാണ് പ്രതിഭാഗം വാദം. കഴിഞ്ഞദിവസം പരിഗണിച്ച കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കട്ടിള പാളി കേസിലാണ് തന്ത്രി ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചത്. പിന്നീട് ദ്വാരപാലക കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നു. അതിലും ജാമ്യപേക്ഷ സമർപ്പിച്ചേക്കും. ദേവസ്വം ബോർഡ് മുൻ മെമ്പർ എൻ.വിജയകുമാറിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…
ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…
തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…