Categories: KERALANEWSTRIVANDRUM

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന്‌ സി.പി.ഐ (എം)

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി. ജൂലൈ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന വി.ബി – ജി.ആര്‍.എം.ജി പദ്ധതിയാവട്ടെ തൊഴിലുറപ്പ്‌ പദ്ധതിയെ തകര്‍ക്കുന്നതാണ്‌. പുതിയ പദ്ധതി പ്രകാരം 60 : 40 എന്ന പ്രകാരം കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റുകള്‍ പദ്ധതി വിഹിതം പങ്കെടണമെന്ന നിര്‍ദ്ദേശം സാമ്പത്തികമായി ഞെരുങ്ങുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്‌.

125 തൊഴില്‍ ദിനം നല്‍കുമെന്ന വാദവും അസംബന്ധമാണ്‌. ഇത്‌ നല്‍കണമെങ്കില്‍ 3.61 ലക്ഷം കോടി രൂപ വേണം. ഇപ്പോള്‍ കേന്ദ്രം അനുവദിച്ച തുകയും, സംസ്ഥാനങ്ങളുടെ 40 ശതമാനം വിഹിതം ചേര്‍ത്താല്‍ പോലും 1.13 ലക്ഷം കോടി രൂപ മാത്രമാണ്‌ വരിക. ഇതുപയോഗിച്ച്‌ 48 ദിവസം മാത്രമേ തൊഴില്‍ നല്‍കാന്‍ കഴിയൂവെന്നിരിക്കെയാണ്‌ കൂടുതല്‍ തൊഴില്‍ ദിനങ്ങളെന്ന പൊള്ള വാഗ്‌ദാനങ്ങളുമായി ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയാണ്‌ ചെയ്യുന്നത്‌.

പുതിയ നിയമപ്രകാരം തൊഴില്‍ അവകാശമല്ലാതായി മാറുകയാണ്‌. കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫൈ ചെയ്യുന്നയിടങ്ങളിലേക്ക്‌ മാത്രം പദ്ധതി ചുരുങ്ങുന്ന സ്ഥിതിയുമുണ്ടാകുകയാണ്‌. പുതിയ നിയമം പാസ്സാക്കിയതിനുശേഷമുള്ള കാലയളവില്‍ 40.8 കോടി തൊഴില്‍ ദിനങ്ങളുടെ കുറവാണ്‌ ഉണ്ടായിട്ടുള്ളത്‌. ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്‌ ഇതെന്ന്‌ കാണേണ്ടതുണ്ട്‌.

തൊഴിലുറപ്പ്‌ പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റിലോ എതിര്‍ക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആ നയങ്ങളെ അംഗീകരിക്കുന്നുവെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. ഇപ്പോഴത്തെ നിലയില്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന വിഹിതമായി 2,090.96 കോടി രൂപ ആവശ്യമായി വരും. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചതാവട്ടെ 668 കോടി രൂപയാണ്‌. കേരളത്തില്‍ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ഇത്തരം നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ മുഴുവന്‍ ജനങ്ങളും പിന്തുണ നല്‍കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

4 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

7 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

1 week ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

1 week ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

1 week ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

1 week ago