Categories: KERALANEWSPOLITICS

എഡിഎമ്മിന്റെ മരണം: സിപിഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്ന സാഹചര്യത്തിൽ സംഭവത്തിന്റെ യഥാർഥ ചിത്രം വെളിച്ചത്തു കൊണ്ടുവരാൻ സർക്കാർ തയാറാകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ സിപിഎമ്മും സർക്കാരും ഇരട്ടത്താപ്പ് കളിക്കുകയാണ്. സർക്കാർ കുടുംബത്തോടൊപ്പമുണ്ടെന്നു മുഖ്യമന്ത്രി പറയുമ്പോൾ കേസ് അന്വേഷണത്തിനു സിബിഐ വരേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത്. സിബിഐ അന്വേഷണത്തെ തത്വത്തിൽ സംസ്ഥാന സർക്കാരും അനുകൂലിക്കുന്നില്ല.
ഇതെല്ലാം നൽകുന്ന സൂചന പ്രകാരം, നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎമ്മിന് എന്തൊക്കെയോ ഒളിക്കാനുണ്ടെന്നാണ്. ആത്മഹത്യ ചെയ്ത ഒരാളുടെ ഇൻക്വസ്റ്റ് തയാറാക്കുന്നതിനു മുൻപ് അയാളുടെ ഉറ്റബന്ധുക്കളുടെ സാന്നിധ്യം വേണമെന്നാണ് നിയമം. എന്നാൽ, പത്തനംതിട്ടയിൽ നിന്ന് ബന്ധുക്കളെത്തുന്നതിനു മുൻപ് തന്നെ നവീൻ ബാബുവിന്റെ ഇൻക്വസ്റ്റും പോസ്റ്റ് മോർട്ടവുമടക്കമുള്ള നടപടികളെല്ലാം പൂർത്തിയായിരുന്നു. ഇതു സംഭവത്തിന്റെ ദുരൂഹത ഒളിപ്പിക്കാനായിരുന്നു എന്ന് മുൻ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ ചെന്നിത്തല ആരോപിച്ചു. സ്വന്തം പാർട്ടി കുടുംബങ്ങൾക്കു പോലും നേതൃത്വ ഗൂണ്ടായിസത്തോടു പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് സിപിഎമ്മിലെന്നും ചെന്നിത്തല ആരോപിച്ചു

നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണണെന്ന് ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണ്. അതിനവർക്ക് എല്ലാ അവകാശവുമുണ്ട്. തന്നെയുമല്ല, പൊലീസ് അന്വേഷണം വഴിതെറ്റിക്കുന്നതാണെന്നും അവിശ്വസനീയവുമാണെന്നാണ് അവർ പറയുന്നത്. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്നു സിബിഐക്ക് അന്വേഷണം കൈമാറാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തേണ്ടിയിരുന്നത്. 2019ൽ കാസർഗോഡ് പെരിയയിൽ കൃപേഷ്, ശരത് ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ, പൊതുഖജനാവിൽ നിന്നു പണം മുടക്കി അതിനെതിരേ കേസ് നടത്തിയ ചരിത്രമാണ് സിപിഎമ്മിനും അവരുടെ സർക്കാരിനുമുള്ളത്. പാർട്ടിക്കാരായ പ്രതികളെ രക്ഷിക്കാനായിരുന്നു ഇത്. ഇപ്പോൾ സ്വന്തം പാർട്ടിയിൽപ്പെട്ട ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ കൊല ചെയ്യപ്പെട്ടു എന്നു സംശയിക്കുമ്പോഴും അവർ വേട്ടക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.

ഒരുവശത്ത് പാർട്ടി ഇരയുടെ കുടുംബത്തിനൊപ്പമെന്നു പറയുകയും മറുവശത്ത് കുറ്റക്കാരെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ക്രൂരതയാണ് നവീൻ ബാബുവിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു.

News Desk

Recent Posts

ഗവ.ലോ കോളേജിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക ഒഴിവ്

ഗവ.ലോ കോളേജിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. കുടുംബശ്രീയിൽ അംഗമായിട്ടുള്ള തിരുവനന്തപുരം നഗരപരിധിയിൽ താമസിക്കുന്ന വനിതകൾക്ക് അപേക്ഷിക്കാം. ജോലി സമയം…

2 days ago

വിനോദസഞ്ചാരത്തിലൂടെ ഒരു പ്രദേശത്തിന്റെ തനത് സംസ്കാരവും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടും

ലോകമെമ്പാടുമുള്ള ആളുകൾക്ക് പുതിയ സംസ്കാരങ്ങളും സ്ഥലങ്ങളും അനുഭവിക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ അവസരം നൽകുന്നു. അവ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ…

2 days ago

കേരളത്തിന്റെ ആരോഗ്യ-സാമൂഹിക വികസനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആസ്റ്റർ; ഡോ. ആസാദ് മൂപ്പൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം-ജൂൺ-23-2026: ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.…

3 days ago

അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ച് പ്രതിരോധ സേനാ വിഭാഗങ്ങൾ

12-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി, പ്രതിരോധ സേനയ്ക്ക് കീഴിലുള്ള വിവിധ രൂപീകരണങ്ങൾ വിപുലമായ രീതിയിൽ യോഗ ദിനം ആഘോഷിച്ചു.…

6 days ago

സി.സി.ആർ.എ.എസ്. പ്രാദേശിക ആയുർവേദ ഗവേഷണ സ്ഥാപനം അന്താരാഷ്ട്ര യോഗദിനം 2026 ആഘോഷിച്ചു

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സി.സി.ആർ.എ.എസ്. (Central Council for Research in Ayurvedic Sciences) പ്രാദേശിക ആയുർവേദ ഗവേഷണ സ്ഥാപനം…

6 days ago

റിലീസിനൊരുങ്ങി വിശുദ്ധ കുരിശിൻ്റെ മഹത്ത്വം വിളിച്ചോതുന്ന അരയനും അമരക്കാരനും

വിശുദ്ധ കുരിശിൻ്റെ മഹത്വവും കുടുംബജീവിതത്തിൻ്റെ പവിത്രതയും വീണ്ടെടുക്കാൻ പ്രചോദനമേകുന്ന ചലച്ചിത്രമാണ് "അരയനും അമരക്കാരനും ". ജീവിത പോരാട്ടങ്ങൾക്കിടയിലും നിർമ്മിത ബുദ്ധിയുടെ…

7 days ago