പി സി ജോർജ് എന്ന രാഷ്ട്രീയപ്രവർത്തകൻ മതസ്പർദ്ധ മാത്രമല്ല ആണധികാരമൂല്യങ്ങളും പ്രചരിപ്പിക്കുന്ന, അറുപിന്തിരിപ്പൻ ചിന്താഗതിയുടെ വക്താവും പ്രയോക്താവുമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. പെൺകുട്ടികളെ ഇരുപത്തിരണ്ട് വയസ്സാവുംമുൻപ് വിവാഹം കഴിപ്പിക്കണമെന്നും പഠിപ്പൊക്കെ അതു കഴിഞ്ഞു മതിയെന്നുമൊക്കെയുള്ള ജോർജ്ജിന്റെ പ്രസ്താവന അത്യന്തം അപലപനീയമാണ്. പെൺകുട്ടികൾ എപ്പോൾ വിവാഹം കഴിക്കണമെന്നും എത്രത്തോളം പഠിക്കണമെന്നുമൊക്കെ ഇനിയുള്ള കാലം അവർ തന്നെ തീരുമാനിക്കും. സ്വന്തം മകൻ മറ്റൊരു മതത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ആ പെൺകുട്ടിയുടെ മതം മാറ്റിയ ജോർജ്ജാണ് ലവ് ജിഹാദിനെ കുറിച്ച് സംസാരിക്കുന്നത് എന്നത് ഏറ്റവും വലിയ തമാശയാകുന്നു. നാണം കെട്ട ഇത്തരം പ്രസ്താവനങ്ങളും അവ ഉച്ചരിക്കുന്ന ആണാധികാര/വർഗ്ഗീയ കോമരങ്ങളും നാടിന് അപമാനം! !!!
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…