പി സി ജോർജ് എന്ന രാഷ്ട്രീയപ്രവർത്തകൻ മതസ്പർദ്ധ മാത്രമല്ല ആണധികാരമൂല്യങ്ങളും പ്രചരിപ്പിക്കുന്ന, അറുപിന്തിരിപ്പൻ ചിന്താഗതിയുടെ വക്താവും പ്രയോക്താവുമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. പെൺകുട്ടികളെ ഇരുപത്തിരണ്ട് വയസ്സാവുംമുൻപ് വിവാഹം കഴിപ്പിക്കണമെന്നും പഠിപ്പൊക്കെ അതു കഴിഞ്ഞു മതിയെന്നുമൊക്കെയുള്ള ജോർജ്ജിന്റെ പ്രസ്താവന അത്യന്തം അപലപനീയമാണ്. പെൺകുട്ടികൾ എപ്പോൾ വിവാഹം കഴിക്കണമെന്നും എത്രത്തോളം പഠിക്കണമെന്നുമൊക്കെ ഇനിയുള്ള കാലം അവർ തന്നെ തീരുമാനിക്കും. സ്വന്തം മകൻ മറ്റൊരു മതത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ആ പെൺകുട്ടിയുടെ മതം മാറ്റിയ ജോർജ്ജാണ് ലവ് ജിഹാദിനെ കുറിച്ച് സംസാരിക്കുന്നത് എന്നത് ഏറ്റവും വലിയ തമാശയാകുന്നു. നാണം കെട്ട ഇത്തരം പ്രസ്താവനങ്ങളും അവ ഉച്ചരിക്കുന്ന ആണാധികാര/വർഗ്ഗീയ കോമരങ്ങളും നാടിന് അപമാനം! !!!
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…
കെഎസ്ആർടിസി വെള്ളറട, പാറശ്ശാല ഡിപ്പോകളുടെ ഇ -ഓഫീസ് പ്രവർത്തനം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഓഫീസ് നടപടിക്രമങ്ങൾ …
പാളയം കണ്ണിമേറ മാർക്കറ്റ് പ്രദേശത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ എം ബ്ലോക്കിന്റെ പ്രവർത്തനോദ്‌ഘാടനവും താക്കോൽദാനവും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്…
_തിരുവനന്തപുരം:_ ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ്…
ഇവിടെ ഓരോ ചുമരിലും,ഓരോ ചെടികളിലും, ഓരോ തൂണുകളിലും കരുണയുടെ , പ്രതീക്ഷയുടെ, ഉയിർത്തെഴുന്നേൽപ്പിന്റെ, അതിജീവനത്തിന്റെ ഒരു കഥയുണ്ട്. വീൽചെയറിൽ ചലിക്കുന്ന…