സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും മികച്ച സ്പോർട്സ് സ്കൂൾ എന്ന നിലയിലേക്ക് അരുവിക്കര ജി വി രാജ സ്പോർട്സ് സ്കൂളിനെ ഉയർത്തുമെന്നും 50-ാം വർഷത്തിലേയ്ക്ക് കടക്കുന്ന സ്കൂളിനായി കായിക വകുപ്പ് ഏറ്റെടുത്ത 2.70 ഏക്കറിൽ പുതിയ ഹോസ്റ്റലും കളിക്കളവും നിർമ്മിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായികരംഗത്ത് രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൊയ്ത നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത സ്കൂളാണ് അരുവിക്കര ജി.വി രാജ. 2017ൽ കായിക വകുപ്പ് സ്കൂൾ ഏറ്റെടുത്തതിന് പിന്നാലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക്, കൃത്രിമ പുൽത്തകിടിയുള്ള ഫുട്ബോൾ ഗ്രൗണ്ട്, ഹോക്കി ഗ്രൗണ്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട്, ജിംനേഷ്യം,ബോക്സിംഗ് റിങ് തുടങ്ങിയവ സാധ്യമാക്കി, പരിശീലന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു.
വികസന പ്രവർത്തനങ്ങളുടെ ഫലമായി ഖേലോ ഇന്ത്യാ സ്റ്റേറ്റ് എക്സലൻസ് സെന്ററായി സ്കൂളിനെ തെരഞ്ഞെടുത്തു.
അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം ഇതുവരെ 30 കോടിയോളം രൂപ ചെലവഴിച്ചു. 300 കുട്ടികളെ കൂടി പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കുകയാണ്. സ്കൂൾ ഏറ്റെടുക്കുമ്പോൾ 8 കായിക പരിശീലകർ ഉണ്ടായിരുന്നിടത്ത് ഇന്ന് മുപ്പതോളം പേരുണ്ട്.
ഹൈടെക് ക്ലാസ് മുറികളും മികച്ച ലാബുകളും ഇ -ലൈബ്രറിയും ഒരുക്കി കായിക മേഖലയിലെ പോലെ തന്നെ അക്കാദമിക രംഗത്തും പ്രഗത്ഭരായ വിദ്യാർത്ഥികളെ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സ്പോർട്സ് സ്കൂളുകൾക്ക് പ്രത്യേക സിലബസ് ആവശ്യമാണ് എന്ന് മനസിലാക്കി സംസ്ഥാനത്തെ മുഴുവൻ സ്പോർട്സ് സ്കൂളുകൾക്കുമായി പ്രത്യേക സിലബസ് തയ്യാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.
ജി സ്റ്റീഫൻ എം എൽ എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. എം എൽ എ ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ ചെലവഴിച്ച് സ്കൂളിന് പുതിയ സ്കൂൾ ബസ് വാങ്ങി നൽകുമെന്ന് എം എൽഎ വ്യക്തമാക്കി. ദേശീയ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല, സ്കൂളിന്റെ ഹൈ പെർഫോമൻസ് മാനേജർ പി.ടി ജോസഫ്, പ്രിൻസിപ്പൽ എം. കെ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…