Latest
കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്
തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ
സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം
കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം
കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം
അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
ഡെങ്കിപ്പനി : ഓഗസ്റ്റ് മൂന്നിനും നാലിനും ഉറവിട നശീകരണയജ്ഞം
ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
നൂറുൽ ഇസ്‌ലാം സർവ്വകലാശാല എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്

തിരുവനന്തപുരം… കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയപ്പോൾ നഷ്ടപ്പെട്ട 1,10,000 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് ഈടാക്കുമെന്ന് കെഎസ്ആർടിസി സിഎംഡി: ബിജു പ്രഭാകർ. ഇതിനായി നോട്ടിസ് നൽകുമെന്നും അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ല. കെഎസ്ആർടിസി വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് ഉന്നത അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഒരാഴ്ച മുൻപു നഷ്ടപ്പെട്ട പണത്തിന്റെ കാര്യത്തിൽ മറ്റു നടപടികളൊന്നും ആയിട്ടില്ല.അതേസമയം, പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പരാതി നൽകിയ രീതിയെപ്പറ്റി വിമർശനം ഉയരുന്നുണ്ട്.

ഡിപ്പോയിൽ നിന്നു പണം നഷ്ടപ്പെട്ടാൽ കോർപറേഷൻ അധികൃതർ പരാതി നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇവിടെ പണവുമായി പോയ താൽക്കാലിക ജീവനക്കാരിയാണ് പരാതിപ്പെട്ടത്.പണം കൊണ്ടുപോയതിലും ചട്ടലംഘനങ്ങളുണ്ട്. പണം കൊണ്ടുപോകുമ്പോൾ ഉത്തരവാദപ്പെട്ട ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ഒപ്പം പോകണം. യാത്രാബസിൽ പണം കൊണ്ടുപോകരുതെന്നും നിർദേശമുള്ളതാണ്. ഇതൊന്നും പാലിച്ചിട്ടില്ല.
ഡിപ്പോയിൽനിന്ന് ഒരു കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബാങ്കിലേക്കാണ് പണം കൊണ്ടുപോയത്. തിരക്കുള്ള ബസിലാണ് പോയതെന്ന് താൽക്കാലിക ജീവനക്കാരി മൊഴി നൽകിയിരുന്നു. എന്നാൽ, ഇവർ കയറിയ ബസിൽ 20ൽ താഴെ യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

ഡ്യൂട്ടിയിലുണ്ടായിരുന്ന ടിക്കറ്റ് ഇഷ്യുവർ പണം കെട്ടുകളാക്കി കാഷ് ബുക്കിൽ നോട്ടുകളുടെ എണ്ണം ഉൾപ്പെടെ എഴുതി വച്ച ശേഷം ഡ്യൂട്ടി കഴിഞ്ഞു പോയി. പിന്നീടു വന്ന ഡേറ്റ എൻട്രി ഓപ്പറേറ്ററാണ് താൽക്കാലിക ജീവനക്കാരിയെ പണം ഏൽപിച്ചത്. ബസിൽ കയറിയപ്പോൾ ബാഗിന്റെ സിപ് തുറന്ന് പണം അപഹരിച്ചെന്നാണ് ജീവനക്കാരി പറയുന്നത്. ബസിൽനിന്ന് ഇറങ്ങിയപ്പോഴാണ് ഇത് മനസ്സിലായതെന്നും പറഞ്ഞിട്ടുണ്ട്.

സംഭവം നടന്ന ദിവസം ഡിപ്പോയിൽ ജീവനക്കാർ കുറവായിരുന്നു. സാധാരണ പണം കൈകാര്യം ചെയ്യുന്ന ഓഫിസ് അസിസ്റ്റന്റ് തിരുവനന്തപുരത്ത് പരിശീലനത്തിലും സ്റ്റേഷൻ ചുമതലയുള്ള ജീവനക്കാരൻ അവധിയിലുമായതിനാൽ രണ്ടു ജീവനക്കാർ മാത്രമാണ് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.

Back To Top
error: Content is protected !!