ലോക ജലദിനമായ മാർച്ച് 22 ഇന്നലെ വൈകുന്നേരം തിരുവനന്തപുരം മാനവീയം വീഥിയില്‍ ലോക ജലദിനം ആചരിച്ചു. “ജലമർമ്മരം” എന്ന പ്രചാരണ പരിപാടി പ്രമുഖ ചിത്രകാരൻ ആദർശ് ശ്രീലകം പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങില്‍ സംബന്ധിച്ച പരിഷത്ത് അംഗങ്ങളും മറ്റു പ്രമുഖരും ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ലോകം നേരിടുന്നതും ഇനി നേരിടാന്‍ പോകുന്നതിന്റെയും ജലത്തെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചും സംസാരിച്ചു. ജല ദിനത്തിന്റെ ഭാഗമായി വൈകുന്നേരം 7.30 ന് ജില്ലാ പരിസര വിഷയസമിതി വെബ്ബിനാറും സംഘടിപ്പിച്ചു.
1993 ൽ ഐക്യ രാഷ്ട്ര സഭയാണ് എല്ലാ വർഷവും വർഷവും ഈ ദിവസം ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. ഇക്കൊല്ലത്തെ ജലദിന മുദ്രാവാക്യം ” ജലം സമാധാനത്തിന് വേണ്ടി” എന്നതാണ്. ലോകത്തെ 60% നദികളും രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് ഒഴുകുന്നവയാണ്. ഈ ജലത്തെ പരസ്പര സഹകരണത്തോടെ പങ്കുവെക്കുക സാദ്ധ്യമാകുമ്പോൾ രാജ്യങ്ങളും സമൂഹങ്ങളും തമ്മിലുള്ള ശത്രുത ഇല്ലാതാകും എന്നാണ് യു എൻ ഇതുവഴി നൽകുന്ന സന്ദേശം.
ജലം സമാധാനത്തിന് വേണ്ടി എന്ന ആശയത്തെ ജനങ്ങളിലേക്കെത്തിക്കുക, ഒപ്പം ജലസംരക്ഷണത്തിന്റെ ആവശ്യകത പ്രചരിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിട്ടത്. ഇതിനായി പത്ത് മീറ്ററിലധികം നീളത്തിലുള്ള കാൻവാസിൽ തങ്ങളുടേതായ രീതിയിൽ ചിത്രങ്ങളായും, മുദ്രാവാക്യമായും പരിപാടിയില്‍ പങ്കെടുത്തവര്‍ പകര്‍ത്തി. ഇതിനോടൊപ്പം പോസ്റ്റർ പ്രദർശനവും, പ്രഭാഷണങ്ങളും ഒരുക്കി.
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…
തിരുവനന്തപുരം: ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആർ-നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും…
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര…
മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുംനാളിതുവരെ കണ്ടിട്ടില്ലാത്ത വന്‍കിട വികസന പദ്ധതിയാണ് മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധ്യമാക്കിയത്.…