സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലൂടെ ജില്ലയിൽ ആകെ, 5,827 പരാതികൾ തീർപ്പാക്കിയെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയിലെ ആറ് താലൂക്കുകളിലായി മെയ് 02 മുതൽ 16 വരെയാണ് അദാലത്തുകൾ നടന്നത്. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ അനിൽ, ആന്റണി രാജു എന്നിവർ അദാലത്തിൽ ലഭിച്ച പരാതികൾ പരിശോധിച്ച് ഉത്തരവുകൾ നൽകി. ഏപ്രിൽ 1 മുതൽ 15 വരെ ഓൺലൈനായി ലഭിച്ച 13,945 അപേക്ഷകളും അദാലത്ത് ദിവസം ലഭിച്ച 5,921 അപേക്ഷകളും ഉൾപ്പെടെ 19,866 അപേക്ഷകൾ ആണ് ആകെ ലഭിച്ചത്. അദാലത്ത് ദിവസങ്ങളിൽ ലഭിച്ച പുതിയ അപേക്ഷകളിന്മേൽ 15 ദിവസത്തിനകം തീരുമാനം കൈക്കൊള്ളുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കൈമാറി. ചികിത്സാ സഹായം, മുൻഗണന കാർഡ്, വയോജന സംരക്ഷണം, ഭൂമി/സർവ്വെ തുടങ്ങിയ വിഷയങ്ങളിലാണ് ഏറ്റവും കൂടുതല് പരാതികൾ ലഭിക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുള്ളതെന്നും കളക്ടർ അറിയിച്ചു.
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…