കേരള രാഷ്ട്രീയത്തിലെ സൗമ്യവും ജനസൗഹാർദ്ദപരവുമായ ഒരധ്യായമാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ അവസാനിച്ചിരിക്കുന്നത്. സജീവവും സദാ പ്രവർത്തനനിരതവും ആയിരുന്ന ഒരു രാഷ്ട്രീയകർമ്മകാണ്ഡത്തിനാണ് പൂർണ്ണവിരാമമായിരിക്കുന്നത്.
ജനപ്രതിനിധിയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും അരനൂറ്റാണ്ടു കാലം കൊണ്ടു നേടിയ സുസമ്മതി ഇക്കാലമത്രയും സൂക്ഷിച്ചതിനെ രാഷ്ട്രീയ എതിർചേരിയിൽ നിൽക്കുമ്പോഴും ബഹുമാനപൂർവ്വം അഭിവാദനം ചെയ്യുന്നു.
അർബുദബാധ തളർത്തിയ അവസാനനാളുകളിലും രാഷ്ട്രീയനേതാവെന്ന നിലയിൽ ജനാധിപത്യകേരളം അദ്ദേഹത്തിനു പറയാനുള്ളതെന്തെന്നതിൽ കൗതുകം പുലർത്തിയിരുന്നതും ഓർമ്മിക്കുന്നു.
ദുഃഖിതരായ കുടുംബാംഗങ്ങളെയും ശ്രീ. ഉമ്മൻചാണ്ടിയുടെ പ്രിയപ്പെട്ട പുതുപ്പള്ളി നിവാസികളെയും ദീർഘകാല സഹപ്രവർത്തകരും അനുയായികളുമായവരെയും എന്റെ ദുഃഖവും അനുശോചനവും അറിയിക്കുന്നു.
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…