കേരള രാഷ്ട്രീയത്തിലെ സൗമ്യവും ജനസൗഹാർദ്ദപരവുമായ ഒരധ്യായമാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ അവസാനിച്ചിരിക്കുന്നത്. സജീവവും സദാ പ്രവർത്തനനിരതവും ആയിരുന്ന ഒരു രാഷ്ട്രീയകർമ്മകാണ്ഡത്തിനാണ് പൂർണ്ണവിരാമമായിരിക്കുന്നത്.
ജനപ്രതിനിധിയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും അരനൂറ്റാണ്ടു കാലം കൊണ്ടു നേടിയ സുസമ്മതി ഇക്കാലമത്രയും സൂക്ഷിച്ചതിനെ രാഷ്ട്രീയ എതിർചേരിയിൽ നിൽക്കുമ്പോഴും ബഹുമാനപൂർവ്വം അഭിവാദനം ചെയ്യുന്നു.
അർബുദബാധ തളർത്തിയ അവസാനനാളുകളിലും രാഷ്ട്രീയനേതാവെന്ന നിലയിൽ ജനാധിപത്യകേരളം അദ്ദേഹത്തിനു പറയാനുള്ളതെന്തെന്നതിൽ കൗതുകം പുലർത്തിയിരുന്നതും ഓർമ്മിക്കുന്നു.
ദുഃഖിതരായ കുടുംബാംഗങ്ങളെയും ശ്രീ. ഉമ്മൻചാണ്ടിയുടെ പ്രിയപ്പെട്ട പുതുപ്പള്ളി നിവാസികളെയും ദീർഘകാല സഹപ്രവർത്തകരും അനുയായികളുമായവരെയും എന്റെ ദുഃഖവും അനുശോചനവും അറിയിക്കുന്നു.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…
ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം…
*തിരുവനന്തപുരത്തെ മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ; ഒപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു…
തിരുവനന്തപുരം : ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ്…