കേരള രാഷ്ട്രീയത്തിലെ സൗമ്യവും ജനസൗഹാർദ്ദപരവുമായ ഒരധ്യായമാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ അവസാനിച്ചിരിക്കുന്നത്. സജീവവും സദാ പ്രവർത്തനനിരതവും ആയിരുന്ന ഒരു രാഷ്ട്രീയകർമ്മകാണ്ഡത്തിനാണ് പൂർണ്ണവിരാമമായിരിക്കുന്നത്.
ജനപ്രതിനിധിയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും അരനൂറ്റാണ്ടു കാലം കൊണ്ടു നേടിയ സുസമ്മതി ഇക്കാലമത്രയും സൂക്ഷിച്ചതിനെ രാഷ്ട്രീയ എതിർചേരിയിൽ നിൽക്കുമ്പോഴും ബഹുമാനപൂർവ്വം അഭിവാദനം ചെയ്യുന്നു.
അർബുദബാധ തളർത്തിയ അവസാനനാളുകളിലും രാഷ്ട്രീയനേതാവെന്ന നിലയിൽ ജനാധിപത്യകേരളം അദ്ദേഹത്തിനു പറയാനുള്ളതെന്തെന്നതിൽ കൗതുകം പുലർത്തിയിരുന്നതും ഓർമ്മിക്കുന്നു.
ദുഃഖിതരായ കുടുംബാംഗങ്ങളെയും ശ്രീ. ഉമ്മൻചാണ്ടിയുടെ പ്രിയപ്പെട്ട പുതുപ്പള്ളി നിവാസികളെയും ദീർഘകാല സഹപ്രവർത്തകരും അനുയായികളുമായവരെയും എന്റെ ദുഃഖവും അനുശോചനവും അറിയിക്കുന്നു.
ലഹരി വിമുക്ത ഇരിങ്ങാലക്കുട സാധ്യമാക്കുന്നതിനുള്ള "മധുരം ജീവിതം" ക്യാമ്പയിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ…
എട്ട് ദിവസങ്ങളിലായി വിദ്യാർഥികൾക്ക് നൽകുന്ന സദാചാര പരിശീലനത്തോടെ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നുവെന്നത് ഏറെ പ്രതീക്ഷയോടെയാണ് രക്ഷിതാക്കളും പൊതു…
തിരുവനന്തപുരം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാവും പാർട്ടി പ്രവർത്തക സമിതിയംഗവുമായ എ.കെ ആന്റണിയുടെ അനുഗ്രഹം…
പട്ടിണി കിടക്കുന്ന ഒരാളും ഒരു കുടുംബവും നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല എന്ന സർക്കാർ ലക്ഷ്യം സാധ്യമാവുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ…
ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി…