വിവേകാനന്ദജയന്തി ദിനമായ ഇന്നലെ സന്ധ്യയ്ക്ക് സ്വാമിവിവേകാനന്ദ പൂജയെത്തുടർന്ന് ഡോ വി ആർ പ്രബോധചന്ദ്രൻ നായർ സാറിന്റെ ഉപക്രമത്തോടെ ആരംഭിച്ച വിവേകാനന്ദ രംഗകലോൽസവം 2024
പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ആട്ടക്കഥാകാരൻ എൻജിനീയർ ശ്രീ വൈക്കം പി രാജശേഖറിനെ ശ്രീ K ജയകുമാർ (ഡയറക്ടർ, IMG) പൊന്നാടയണിയിച്ച് അനുമോദിച്ചു.
തുടർന്ന് മാർഗി അവതരിപ്പിച്ച മേജർ സെറ്റുകഥകളി : അർജുനവിഷാദവൃത്തം നടന്നു. ദൂരെ നിന്നു പോലും വന്ന ആസ്വാദകരാൽ നിറഞ്ഞ വിവേകാനന്ദ ഹാളിൽ ആസ്വാദകരെ കോൾമയിർ കൊള്ളിച്ച രംഗങ്ങളോടെ അഭൂതപൂർവമായ ആസ്വാദനാനുഭവം കഥകളി ടീം കാഴ്ചവച്ചു.
ഇന്ന് (ജനുവരി 13 ശനി)
രാവിലെ
11 മുതൽ സന്ധ്യയ്ക്ക് 7:30 വരെ :
ശ്രീ ഗോപകുമാർ – അമ്പലപ്പുഴയും അനുജൻ അമ്പലപ്പുഴ വിജയകുമാറും ചേർന്ന് കളമെഴുത്തും പാട്ടും അവതരിപ്പിക്കും.
ഉച്ചതിരിഞ്ഞ്
3 – 4:30 – പുരസ്കാരസമർപ്പണ സമ്മേളനം.
ഉപക്രമം: ഡോ വി ആർ പ്രബോധചന്ദ്രൻ നായർ.
മാനവ സേവാ പുരസ്കാരം സമർപ്പണം: ശ്രീ ഡി എസ് എൻ അയ്യർ PVSM (വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ രക്ഷാധികാരി).
സ്വീകാരം : ശ്രീ പി അശോക് കുമാർ
അക്ഷര രക്ഷക പുരസ്കാരം സമർപ്പണം : ഡോ. എ എം ഉണ്ണിക്കൃഷ്ണൻ.
സ്വീകാരം: ഫാ.ഡോ തോമസ് മൂലയിൽ.
അനുഷ്ഠാന കലാരത്ന പുരസ്കാരം സമർപ്പണം: ശ്രീ എസ് ശ്രീനിവാസൻ ഐ ഏ എസ് (റിട്ട)
സ്വീകാരം : ശ്രീ ഗോപകുമാർ – അമ്പലപ്പുഴ.
വൈകുന്നേരം 5ന് കളമെഴുത്തും പാട്ടും – ഉദിയന്നൂർ ദേവീ സങ്കൽപ്പത്തിൽ.
താലപ്പൊലി: ശ്രീമതി മഞ്ജുഷ നയിക്കുന്ന ശ്രീഹരിശങ്കരം ഭജനസംഘം.
കെട്ടുവിതാനം, ഉച്ചപ്പാട്ട്, കളംകുറിക്കൽ, കളമെഴുത്ത്, വച്ചൊരുക്കൽ, കൊട്ടിയറിയിപ്പ് / സന്ധ്യക്കൊട്ട്, എതിരേൽപ്പ്, തിരിയുഴിച്ചിൽ, കളംപൂജ, കളമഴിക്കൽ തുടങ്ങി സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ ഉൾപ്പൊരുളായ കളമെഴുത്തും പാട്ടും ചടങ്ങിലേക്ക് എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു.
പച്ച (മഞ്ചാടിയില ഉണക്കിപ്പൊടിച്ചത്), മഞ്ഞ (മഞ്ഞൾപ്പൊടി), കറുപ്പ് (ഉമിക്കരിപ്പൊടി), വെളുപ്പ് (അരിപ്പൊടി) എന്നിങ്ങനെ പ്രകൃതിയിൽ നിന്നുള്ള അഞ്ചു വസ്തുക്കളാൽ തീർക്കുന്ന പഞ്ചവർണ്ണക്കളം എഴുതുന്നത് കണ്ടാസ്വദിക്കാൻ ഇത് സുവർണാവസരമാണ്.
.
''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…
എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…
മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…
ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…
കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…