വിവേകാനന്ദജയന്തി ദിനമായ ഇന്നലെ സന്ധ്യയ്ക്ക് സ്വാമിവിവേകാനന്ദ പൂജയെത്തുടർന്ന് ഡോ വി ആർ പ്രബോധചന്ദ്രൻ നായർ സാറിന്റെ ഉപക്രമത്തോടെ ആരംഭിച്ച വിവേകാനന്ദ രംഗകലോൽസവം 2024
പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ആട്ടക്കഥാകാരൻ എൻജിനീയർ ശ്രീ വൈക്കം പി രാജശേഖറിനെ ശ്രീ K ജയകുമാർ (ഡയറക്ടർ, IMG) പൊന്നാടയണിയിച്ച് അനുമോദിച്ചു.
തുടർന്ന് മാർഗി അവതരിപ്പിച്ച മേജർ സെറ്റുകഥകളി : അർജുനവിഷാദവൃത്തം നടന്നു. ദൂരെ നിന്നു പോലും വന്ന ആസ്വാദകരാൽ നിറഞ്ഞ വിവേകാനന്ദ ഹാളിൽ ആസ്വാദകരെ കോൾമയിർ കൊള്ളിച്ച രംഗങ്ങളോടെ അഭൂതപൂർവമായ ആസ്വാദനാനുഭവം കഥകളി ടീം കാഴ്ചവച്ചു.
ഇന്ന് (ജനുവരി 13 ശനി)
രാവിലെ
11 മുതൽ സന്ധ്യയ്ക്ക് 7:30 വരെ :
ശ്രീ ഗോപകുമാർ – അമ്പലപ്പുഴയും അനുജൻ അമ്പലപ്പുഴ വിജയകുമാറും ചേർന്ന് കളമെഴുത്തും പാട്ടും അവതരിപ്പിക്കും.
ഉച്ചതിരിഞ്ഞ്
3 – 4:30 – പുരസ്കാരസമർപ്പണ സമ്മേളനം.
ഉപക്രമം: ഡോ വി ആർ പ്രബോധചന്ദ്രൻ നായർ.
മാനവ സേവാ പുരസ്കാരം സമർപ്പണം: ശ്രീ ഡി എസ് എൻ അയ്യർ PVSM (വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ രക്ഷാധികാരി).
സ്വീകാരം : ശ്രീ പി അശോക് കുമാർ
അക്ഷര രക്ഷക പുരസ്കാരം സമർപ്പണം : ഡോ. എ എം ഉണ്ണിക്കൃഷ്ണൻ.
സ്വീകാരം: ഫാ.ഡോ തോമസ് മൂലയിൽ.
അനുഷ്ഠാന കലാരത്ന പുരസ്കാരം സമർപ്പണം: ശ്രീ എസ് ശ്രീനിവാസൻ ഐ ഏ എസ് (റിട്ട)
സ്വീകാരം : ശ്രീ ഗോപകുമാർ – അമ്പലപ്പുഴ.
വൈകുന്നേരം 5ന് കളമെഴുത്തും പാട്ടും – ഉദിയന്നൂർ ദേവീ സങ്കൽപ്പത്തിൽ.
താലപ്പൊലി: ശ്രീമതി മഞ്ജുഷ നയിക്കുന്ന ശ്രീഹരിശങ്കരം ഭജനസംഘം.
കെട്ടുവിതാനം, ഉച്ചപ്പാട്ട്, കളംകുറിക്കൽ, കളമെഴുത്ത്, വച്ചൊരുക്കൽ, കൊട്ടിയറിയിപ്പ് / സന്ധ്യക്കൊട്ട്, എതിരേൽപ്പ്, തിരിയുഴിച്ചിൽ, കളംപൂജ, കളമഴിക്കൽ തുടങ്ങി സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ ഉൾപ്പൊരുളായ കളമെഴുത്തും പാട്ടും ചടങ്ങിലേക്ക് എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു.
പച്ച (മഞ്ചാടിയില ഉണക്കിപ്പൊടിച്ചത്), മഞ്ഞ (മഞ്ഞൾപ്പൊടി), കറുപ്പ് (ഉമിക്കരിപ്പൊടി), വെളുപ്പ് (അരിപ്പൊടി) എന്നിങ്ങനെ പ്രകൃതിയിൽ നിന്നുള്ള അഞ്ചു വസ്തുക്കളാൽ തീർക്കുന്ന പഞ്ചവർണ്ണക്കളം എഴുതുന്നത് കണ്ടാസ്വദിക്കാൻ ഇത് സുവർണാവസരമാണ്.
.