Categories: EDUCATIONKERALANEWS

പരിമിതികൾ മറന്ന് കളിയും ചിരിയുമായി അവർ  അമൃതയിൽ ഒത്തുകൂടി

കൊച്ചി: ചുറ്റുമുള്ളവരിൽ സന്തോഷം നിറച്ച് ഡൗൺസിൻഡ്രോം ബാധിതരായ  കുരുന്നുകളും അവരുടെ കുടുംബാംഗങ്ങളും കൊച്ചി അമൃത ആശുപത്രിയിൽ ഒത്തുകൂടി. അമൃതാങ്കണം എന്ന പേരിൽ ഒരുക്കിയ പരിപാടിയിൽ  ഡൗൺസിൻഡ്രോം ബാധിതരായ കുട്ടികൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളെപ്പറ്റിയും വിഗദ്ധർ ക്ലാസെടുത്തു. സിനിമാതാരം സണ്ണി വെയ്ൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്വയം ചിന്തിക്കാൻ കുട്ടികൾക്ക് കഴിവുണ്ടെന്നും അതിന്  പ്രാപ്തരാക്കാനുള്ള പിന്തുണ മാതാപിതാക്കൾ നൽകണമെന്നും  സണ്ണിവെയ്ൻ പറഞ്ഞു. സിനിമാതാരങ്ങളായ ലക്ഷ്മിപ്രിയയും മനുരാജും ചടങ്ങിൽ പങ്കെടുത്തു. കേരള ആരോഗ്യസർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.കെ.സി നായർ അധ്യക്ഷനായിരുന്നു. അമൃത ആശുപത്രി പേഷ്യന്റ്സ് സർവീസ് വിഭാഗം ജി.എം ബ്രഹ്മചാരിണി രഹന നന്ദി പ്രകാശിപ്പിച്ചു.

ഡൗൺ സിൻഡ്രോം ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ സ്ഥാപക ഡോ. സുരേഖ രാമചന്ദ്രൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. ഷാജി തോമസ് ജോൺ,  ഹാർട്ട്‌സ് ഓഫ് ജോയ് സ്ഥാപക  ലോറൻ കോസ്റ്റബൈൽ, അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാർ, പീഡിയാട്രിക്‌സ് ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ.ഷീല നമ്പൂതിരി, പീഡിയാട്രിക് വിഭാഗം മേധാവി ഡോ.സി ജയകുമാർ, ഡോ.കെ.പി വിനയൻ, ഡോ. പി.കെ ബ്രിജേഷ്, ഡോ.നിഷ ഭവാനി, ഡോ.മധുമിത തുടങ്ങിയവർ സംസാരിച്ചു.

ഡൗൺസിൻഡ്രോം സംബന്ധിച്ച് അവബോധം വളർത്തുന്നതിന്റെ ഭാഗമായി നിരവധി വിഷയങ്ങൾ പരിപാടി ചർച്ച ചെയ്തു. ഡൗൺസിൻഡ്രോം ബാധിച്ച കുട്ടികൾക്കായി കമ്മ്യൂണിറ്റി ലിവിംഗ് എന്ന ആശയം നടപ്പിലാക്കുന്നത് രക്ഷിതാക്കളുടെ കാലശേഷം അവരെന്ത് ചെയ്യുമെന്ന ആശങ്കയ്ക്ക് പരിഹാരമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളെ അപേക്ഷിച്ച് ഡൗൺസിൻഡ്രോം ബാധിച്ച കുട്ടികൾ ഇന്ന്  മുഖ്യധാരയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും ഇതിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണെന്നും ചർച്ചയിൽ സംസാരിച്ച ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും വളരെ പ്രധാനമാണെന്നും വിവിധ മേഖലകളെ ഉൾപ്പെടുത്തിയുള്ള ചികിത്സാരീതിയാണ് സ്വീകരിക്കേണ്ടതെന്നും  വിദഗ്ധർ പറഞ്ഞു.

നാടക, അഭിനയ പരിശീലകനും ഗവേഷകനുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണന്റെ  നേതൃത്വത്തിൽ തീയറ്റർ ശില്പശാലയും പരിപാടിയുടെ ഭാഗമായി നടത്തി. കുരുന്നുകളുടെയും കുടുംബാംഗങ്ങളുടെയും കലാഭിരുചികൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയായിരുന്നു അമൃതാങ്കണം. ഡൗൺ സിൻഡ്രോമിനെ വെല്ലുവിളിച്ച് വളർന്ന സുധാമയി ശ്രീരാമിന്റെ നൃത്തപ്രകടനവും ഫിലിപ്പൈൻസിൽ നിന്ന് എത്തിയ അമ്മമാരുടെ നൃത്തവും അടക്കമുള്ള കലാപരിപാടികൾ അരങ്ങേറി. ആദർശ് സ്‌കൂൾ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫ്രന്റ്‌ലി ഏബിൾഡ് തുടങ്ങിയ സ്ഥാപനങ്ങളെ ചടങ്ങിൽ ആദരിച്ചു.

News Desk

Recent Posts

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറേജ്: രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…

2 days ago

ഗാന്ധി ജയന്തി ആഘോഷിച്ച് മൺവിള ഭാരതീയ വിദ്യാഭവൻ

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…

3 days ago

മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…

3 days ago

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…

4 days ago

അസന്തുലിതവും വിവേചനപരവുമായ വാര്‍ഡ് വിഭജനം:  തിര. കമ്മീഷനു എസ്ഡിപിഐ പരാതി നല്‍കി

തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…

5 days ago

ഭാരത് ഭവൻ വിജയദശമി നാളിൽ അക്ഷര കൂട്ടായ്മയും പാട്ടുപകലും സംഘടിപ്പിച്ചു

അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…

5 days ago