പൊതു വിദ്യാഭ്യാസത്തിൻ്റെ നേട്ടങ്ങൾ ഇല്ലാതാക്കി പിൻവാങ്ങാനാള്ള നീക്കം ഗവൺമെൻ്റ് അവസാനിപ്പിക്കണം: കെ എച്ച് എസ് ടി യു.

ഗവൺമെൻ്റ് നിയമസഭയിലും ഹൈക്കോടതിയിലും നല്കിയ രേഖാമൂലമുള്ള ഉറപ്പുകൾ പാലിക്കാതെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിയമന നിരോധനവും അനിശ്ചിതത്വവും വരുത്തുവാൻ ശ്രമിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭ ചുമതലപ്പെടുത്തിയ ഖാദർ കമ്മറ്റി 2017 ൽ നിലവിൽ വരികയും. 2018 ൽ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തുകയും 2019 ഫെബ്രുവരിയിൽ ഗുണമേൻമാ വിദ്യാഭ്യാസത്തിന് ഘടനാപരമായ ഏകീകരണം എന്ന ഒന്നാം ഭാഗം പുറത്തിറക്കുകയുമായിരുന്നു. ഖാദർ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം 2024 ൽ പോലും പൂർത്തീകരിച്ച് പുറത്ത് വിട്ടിട്ടില്ല. അപൂർണ്ണവും അവ്യക്തവുമായ റിപ്പോർട്ടിൻ്റെ ചുവടു പിടിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ വിദ്യാഭ്യാസ അവകാശ നിയമത്തെ പോലും അട്ടിമറിച്ചു കൊണ്ട് ഘടനാപരമായ ഏകീകരണത്തിന് ഗവൺമെൻ്റ് തയ്യാറാകുന്നത്.

കഴിഞ്ഞ മന്ത്രിസഭയിലെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ രവീന്ദ്രനാഥ് ഖാദർ കമ്മറ്റി റിപ്പോർട്ട് ഒന്നാം ഭാഗം മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ച ശേഷം 10 + 2 + 3 ഘടനയാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. 8 മുതൽ 12 വരെ ഏകീകരിക്കുമ്പോൾ ഒരു ഘടനയിൽ രണ്ട് പൊതു പരീക്ഷകൾ ഉണ്ടാകുമോ, വിദ്വാർത്ഥികൾക്ക് ഒരു ഘടനയിൽ 8- 12 വരെ ഒരു സ്കൂളിൽ തുടരാൻ കഴിയുമോ എന്നിങ്ങനെയുള്ള കാതലായ വിഷയങ്ങളിൽ സർക്കാറിന് യാതൊരു വ്യക്തതയുമില്ല എന്നാണ് നിയമസഭ ചോദ്യങ്ങൾക്ക് നല്കിയ മറുപടികളിൽ നിന്നും വ്യക്തമാകുന്നത്. ഖാദർ കമ്മിറ്റി യുടെ രണ്ടാം ഭാഗം പുറത്തിറക്കാതെ സമയ മാറ്റമടക്കമുള്ള പ്രതിലോമകരമായ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള ഗവണ്മെന്റ് നടപടിയിൽനിന്നും പിന്മാറണം.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ്ഞത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ മേഖലയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വർദ്ധിച്ചുവെന്ന് വ്യാജ പ്രചരണം നടത്തുകയും ലക്ഷകണക്കിന് കുട്ടികൾ വർഷം തോറും പൊതുവിദ്യാഭ്യാസമേഖലയിൽ കുറയുകയും ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതിനിടയിൽ ഉയർന്ന ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരും, മന്ത്രി സഭയയിലെ അംഗങ്ങളും പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് എഴുത്തും വായനയും അറിയില്ലെന്ന് ആവർത്തിച്ച് അഭിപ്രായപ്പെടുന്നത്

പൊതുവിദ്യാഭ്യാസമേഖല ഗുണനിലവാരമില്ലാത്തതാണെന്ന പൊതുബോധം സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ അശാസ്ത്രീയവും; മൂല്യനിർണ്ണയത്തിൽ പോലും വ്യക്തതയില്ലാത്തതുമായ അശാസ്ത്രീയ പാഠ്യപദ്ധതി പരിഷ്കരണവും, കെ ഇ എ എം പോലുള്ള പരീക്ഷകളിലെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലെ അപാകതകളും പൊതു വിദ്യാഭ്യാസമേഖലയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

ഏകീകരണത്തിലൂടെ അധ്യാപക തസ്തികകൾ വെട്ടികുറയ്ക്കുകയും 65% ത്തിലധികം ഉന്നത വിദ്യാഭാസം നേടിയ സ്ത്രീകൾ ജോലി ചെയ്യുന്ന ഹയർസെക്കന്ററി മേഖലയെ ഇല്ലാതാക്കലുമാണ് സർക്കാറിൻ്റെ ലക്ഷ്യം. നിലവിലുള്ള ഹയർ സെക്കണ്ടറിയിലെ വിഷയങ്ങൾ വെട്ടി കുറച്ച്, അധ്യാപക തസ്തികളിലെ എസ് ഇ ടി പോലുള്ള യോഗ്യതകൾ ഇല്ലാതാക്കുകയും ഭരണാനുകൂല സംഘടനയുടെ സ്ഥാപിത താൽപര്യങ്ങൾ നടപ്പിലാക്കാനുമാണ് ഗവൺമെൻ്റ് നീക്കം. ഹൈസ്കൂൾ വൈസ് പ്രിൻസിപ്പൽ, ആർ ഡി ഡി, എ ഇ ഒ, ഡി ഇ ഒ തസ്തികകൾ ഇല്ലാതാക്കാനും പുതിയ കേന്ദ്രീകൃത ഓഫീസുകൾ സ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പിനെ കേന്ദ്രീകൃത നിയന്ത്രണത്തിലാക്കുവാനും സ്കൂൾ നടത്തിപ്പിൻ്റെ സാമ്പത്തിക ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടങ്ങളെ ഏൽപ്പിക്കുവാനും ഏകീകരണത്തിനൊപ്പം ഗവൺമെൻ്റ് ഉദ്ധേശിക്കുന്നുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിലെ പരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ വകുപ്പ് സെക്രട്ടറി, ഡി ജി ഇ തുടങ്ങിയവരെ മറികടന്ന് ചില ഇത്തിൾ കണ്ണികളെ പ്രവർത്തിക്കുവാൻ അനുവദിക്കുന്നത് ഗവൺമെൻ്റ് പുന:പരിശോധിക്കണം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം / വിദ്യാകിരണം, ഖാദർ കമറ്റി, ഏകീകരണ കോർകമ്മറ്റി എന്നിങ്ങളെ വിവിധ കമമറ്റികളിൽ ചിലർ ഒരേ സമയം പ്രവർത്തിച്ച് ലക്ഷക്കണക്കിന് പൊതുപണം എഴുതിയെടുക്കുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഗൗരവമായ പുന:ർ വിചിന്തനം നടത്തണം.


കൺകറൻ്റ് ലിസ്റ്റിൽ പെട്ട വിദ്യാഭ്യാസം പോലുള്ള വിഷയങ്ങൾ കേന്ദ്ര ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിലേക്ക് വിട്ടുകൊടുത്ത് ഫെഡറലിസത്തെയും മതേതരത്വത്തേയും അവഗണിക്കുന്ന ജനാധിപത്യ വിരുദ്ധമായ എൻ ഇ പി പദ്ധതികൾ നടപ്പിലാക്കുവാൻ സംസ്ഥാന ഗവൺമെൻ്റ് ശ്രമിക്കുന്നതിനെതിരെ നടക്കുന്ന രാഷ്ട്രീയ നിയമ പോരാട്ടങ്ങൾ തുടരുകയും. പൊതു സമൂഹത്തെകൂടി അണനിരത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും കെ എച്ച് എസ് ടി യു സംസ്ഥാന പ്രസിഡന്റ് കെ കെ ആലികുട്ടി, ജനറൽ സെക്രട്ടറി സി എ എൻ ശിബ്‌ലി എന്നിവർ അറിയിച്ചു .

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago