പൊതു വിദ്യാഭ്യാസത്തിൻ്റെ നേട്ടങ്ങൾ ഇല്ലാതാക്കി പിൻവാങ്ങാനാള്ള നീക്കം ഗവൺമെൻ്റ് അവസാനിപ്പിക്കണം: കെ എച്ച് എസ് ടി യു.

ഗവൺമെൻ്റ് നിയമസഭയിലും ഹൈക്കോടതിയിലും നല്കിയ രേഖാമൂലമുള്ള ഉറപ്പുകൾ പാലിക്കാതെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിയമന നിരോധനവും അനിശ്ചിതത്വവും വരുത്തുവാൻ ശ്രമിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭ ചുമതലപ്പെടുത്തിയ ഖാദർ കമ്മറ്റി 2017 ൽ നിലവിൽ വരികയും. 2018 ൽ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തുകയും 2019 ഫെബ്രുവരിയിൽ ഗുണമേൻമാ വിദ്യാഭ്യാസത്തിന് ഘടനാപരമായ ഏകീകരണം എന്ന ഒന്നാം ഭാഗം പുറത്തിറക്കുകയുമായിരുന്നു. ഖാദർ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം 2024 ൽ പോലും പൂർത്തീകരിച്ച് പുറത്ത് വിട്ടിട്ടില്ല. അപൂർണ്ണവും അവ്യക്തവുമായ റിപ്പോർട്ടിൻ്റെ ചുവടു പിടിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ വിദ്യാഭ്യാസ അവകാശ നിയമത്തെ പോലും അട്ടിമറിച്ചു കൊണ്ട് ഘടനാപരമായ ഏകീകരണത്തിന് ഗവൺമെൻ്റ് തയ്യാറാകുന്നത്.

കഴിഞ്ഞ മന്ത്രിസഭയിലെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ രവീന്ദ്രനാഥ് ഖാദർ കമ്മറ്റി റിപ്പോർട്ട് ഒന്നാം ഭാഗം മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ച ശേഷം 10 + 2 + 3 ഘടനയാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. 8 മുതൽ 12 വരെ ഏകീകരിക്കുമ്പോൾ ഒരു ഘടനയിൽ രണ്ട് പൊതു പരീക്ഷകൾ ഉണ്ടാകുമോ, വിദ്വാർത്ഥികൾക്ക് ഒരു ഘടനയിൽ 8- 12 വരെ ഒരു സ്കൂളിൽ തുടരാൻ കഴിയുമോ എന്നിങ്ങനെയുള്ള കാതലായ വിഷയങ്ങളിൽ സർക്കാറിന് യാതൊരു വ്യക്തതയുമില്ല എന്നാണ് നിയമസഭ ചോദ്യങ്ങൾക്ക് നല്കിയ മറുപടികളിൽ നിന്നും വ്യക്തമാകുന്നത്. ഖാദർ കമ്മിറ്റി യുടെ രണ്ടാം ഭാഗം പുറത്തിറക്കാതെ സമയ മാറ്റമടക്കമുള്ള പ്രതിലോമകരമായ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള ഗവണ്മെന്റ് നടപടിയിൽനിന്നും പിന്മാറണം.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ്ഞത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ മേഖലയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വർദ്ധിച്ചുവെന്ന് വ്യാജ പ്രചരണം നടത്തുകയും ലക്ഷകണക്കിന് കുട്ടികൾ വർഷം തോറും പൊതുവിദ്യാഭ്യാസമേഖലയിൽ കുറയുകയും ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതിനിടയിൽ ഉയർന്ന ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരും, മന്ത്രി സഭയയിലെ അംഗങ്ങളും പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് എഴുത്തും വായനയും അറിയില്ലെന്ന് ആവർത്തിച്ച് അഭിപ്രായപ്പെടുന്നത്

പൊതുവിദ്യാഭ്യാസമേഖല ഗുണനിലവാരമില്ലാത്തതാണെന്ന പൊതുബോധം സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ അശാസ്ത്രീയവും; മൂല്യനിർണ്ണയത്തിൽ പോലും വ്യക്തതയില്ലാത്തതുമായ അശാസ്ത്രീയ പാഠ്യപദ്ധതി പരിഷ്കരണവും, കെ ഇ എ എം പോലുള്ള പരീക്ഷകളിലെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലെ അപാകതകളും പൊതു വിദ്യാഭ്യാസമേഖലയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

ഏകീകരണത്തിലൂടെ അധ്യാപക തസ്തികകൾ വെട്ടികുറയ്ക്കുകയും 65% ത്തിലധികം ഉന്നത വിദ്യാഭാസം നേടിയ സ്ത്രീകൾ ജോലി ചെയ്യുന്ന ഹയർസെക്കന്ററി മേഖലയെ ഇല്ലാതാക്കലുമാണ് സർക്കാറിൻ്റെ ലക്ഷ്യം. നിലവിലുള്ള ഹയർ സെക്കണ്ടറിയിലെ വിഷയങ്ങൾ വെട്ടി കുറച്ച്, അധ്യാപക തസ്തികളിലെ എസ് ഇ ടി പോലുള്ള യോഗ്യതകൾ ഇല്ലാതാക്കുകയും ഭരണാനുകൂല സംഘടനയുടെ സ്ഥാപിത താൽപര്യങ്ങൾ നടപ്പിലാക്കാനുമാണ് ഗവൺമെൻ്റ് നീക്കം. ഹൈസ്കൂൾ വൈസ് പ്രിൻസിപ്പൽ, ആർ ഡി ഡി, എ ഇ ഒ, ഡി ഇ ഒ തസ്തികകൾ ഇല്ലാതാക്കാനും പുതിയ കേന്ദ്രീകൃത ഓഫീസുകൾ സ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പിനെ കേന്ദ്രീകൃത നിയന്ത്രണത്തിലാക്കുവാനും സ്കൂൾ നടത്തിപ്പിൻ്റെ സാമ്പത്തിക ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടങ്ങളെ ഏൽപ്പിക്കുവാനും ഏകീകരണത്തിനൊപ്പം ഗവൺമെൻ്റ് ഉദ്ധേശിക്കുന്നുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിലെ പരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ വകുപ്പ് സെക്രട്ടറി, ഡി ജി ഇ തുടങ്ങിയവരെ മറികടന്ന് ചില ഇത്തിൾ കണ്ണികളെ പ്രവർത്തിക്കുവാൻ അനുവദിക്കുന്നത് ഗവൺമെൻ്റ് പുന:പരിശോധിക്കണം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം / വിദ്യാകിരണം, ഖാദർ കമറ്റി, ഏകീകരണ കോർകമ്മറ്റി എന്നിങ്ങളെ വിവിധ കമമറ്റികളിൽ ചിലർ ഒരേ സമയം പ്രവർത്തിച്ച് ലക്ഷക്കണക്കിന് പൊതുപണം എഴുതിയെടുക്കുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഗൗരവമായ പുന:ർ വിചിന്തനം നടത്തണം.


കൺകറൻ്റ് ലിസ്റ്റിൽ പെട്ട വിദ്യാഭ്യാസം പോലുള്ള വിഷയങ്ങൾ കേന്ദ്ര ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിലേക്ക് വിട്ടുകൊടുത്ത് ഫെഡറലിസത്തെയും മതേതരത്വത്തേയും അവഗണിക്കുന്ന ജനാധിപത്യ വിരുദ്ധമായ എൻ ഇ പി പദ്ധതികൾ നടപ്പിലാക്കുവാൻ സംസ്ഥാന ഗവൺമെൻ്റ് ശ്രമിക്കുന്നതിനെതിരെ നടക്കുന്ന രാഷ്ട്രീയ നിയമ പോരാട്ടങ്ങൾ തുടരുകയും. പൊതു സമൂഹത്തെകൂടി അണനിരത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും കെ എച്ച് എസ് ടി യു സംസ്ഥാന പ്രസിഡന്റ് കെ കെ ആലികുട്ടി, ജനറൽ സെക്രട്ടറി സി എ എൻ ശിബ്‌ലി എന്നിവർ അറിയിച്ചു .

Web Desk

Recent Posts

ആൻ ഓഡ് റ്റു റസീലിയൻസ് : ചെറുത്തുനില്പിനും പ്രതീക്ഷയ്‌ക്കും വേദി ഒരുക്കി ഐഡിഎസ്എഫ്എഫ്കെ

അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും  അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…

10 hours ago

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

3 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

3 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

3 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago