Categories: KERALANEWS

കളമശ്ശേരി സ്ഫോടന കേസിൽ യു.എ.പി.എ ഒഴിവാക്കിയത് പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് : റസാഖ് പാലേരി

തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചാർത്തപ്പെട്ട യു.എ.പി.എ വകുപ്പ് പിൻവലിക്കാൻ തീരുമാനിച്ചതിലൂടെ സർക്കാറിന്റെ ഇരട്ടത്താപ്പാണ് വെളിപ്പെട്ടതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. കേരളം എത്രത്തോളം ഇസ്ലാമോഫോബിയക്ക് വിധേയപ്പെട്ടു എന്ന് തെളിയിച്ച സംഭവത്തിന് ഒരു വർഷം തികയുമ്പോഴാണ് പ്രതിക്കെതിരെ ചുമത്തിയ യു.എ.പി.എ ഒഴിവാക്കിയ വിവരം പുറത്തുവരുന്നത്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ഒരു കുട്ടിയും കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തീവ്രവലതുപക്ഷ ആശയക്കാരനായ ഡൊമിനിക് മാർട്ടിനെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കാസ പോലുള്ള വർഗീയ സംഘങ്ങളുടെയും സംഘ്പരിവാറിന്റെയും പങ്കിനെയും ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടെങ്കിലും പോലീസും സർക്കാരും ഇതേ വരേക്കും അതിനു തയ്യാറായിട്ടില്ല.

കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണ കേസിൽ യു.എ.പി.എ ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുഷ്‌കാന്തിക്ക് പിന്നിൽ എന്താണെന്നറിയേണ്ടതുണ്ട് . മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും കൈവശം വെച്ചെന്നാരോപിച്ച് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ യു.എ.പി.എ ചുമത്തി മാസങ്ങളോളം ജാമ്യം കൊടുക്കാതെ തടവറയിലിട്ട് പീഡിപ്പിച്ച സർക്കാരാണിത്. പ്രതിയുടെത് മുസ്‌ലിം പേരാണെങ്കിൽ യു.എ.പി.എ ചുമത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഇക്കാലമത്രയും തുടർന്ന് പോന്നിട്ടുള്ളത്. പ്രതികളുടെ പ്രാഥമിക അവകാശങ്ങൾ ഹനിക്കുന്ന ഒരു ജനാധിപത്യ വിരുദ്ധ നിയമം എന്ന നിലയിൽ യു.എ.പി.എ നിയമത്തിന് വെൽഫെയർ പാർട്ടി എതിരാണ്. എന്നാൽ അത് പ്രയോഗിക്കുന്നിടത്ത് ഒരു സംസ്ഥാന സർക്കാർ രണ്ട് തരം സമീപനം പുലർത്തുന്നതിനെ ചോദ്യം ചെയ്യാതിരിക്കാനാവില്ല. സംസ്ഥാന സർക്കാരിന്റെ ആർ.എസ്.എസ് ബന്ധത്തെ കുറിച്ച് ഭീകരമായ വെളിപ്പെടുത്തലുകൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നതും ദുരൂഹത ഉയർത്തുന്നു. കളമശേരി സ്ഫോടനത്തിന് പിന്നിൽ പ്രവൃത്തിച്ചവരെയും ഡൊമിനിക് മാർട്ടിനെയും രക്ഷിച്ചെടുക്കാനാണ് നീക്കമെങ്കിൽ അത് ശക്തമായി ചോദ്യം ചെയ്യും. കൊല്ലപ്പെട്ട യഹോവ സാക്ഷികൾക്ക് നീതി ലഭ്യമാക്കുകയും ഭീകരതക്ക് പിന്നിലുള്ള സംഘങ്ങൾക്കെതിരിൽ നിയമപരമായ നടപടികൾ കൈക്കൊള്ളുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

News Desk

Recent Posts

ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം

കൊച്ചി:ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം.കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ…

20 hours ago

അശാസ്ത്രീയമായ വാർഡ് വിഭജനം: ബിജെപി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

നഗരസഭയുടെ കെടുകാര്യസ്ഥതയും അഴിമതിയ്ക്കും എതിരെ ബിജെപി സംഘടിപ്പിച്ച പ്രതിക്ഷേധ ധർണ്ണ  ഉദ്ഘാടനം ചെയ്യ്തു. തിരുവല്ലം സോണൽ ആഫീസിൻ്റെ മുന്നിൽ ബിജെപി…

20 hours ago

റൊമാൻ്റിക് ഫാമിലി ത്രില്ലർ ആലി ആദ്യ പോസ്റ്റർ പുറത്ത്

ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ.കൃഷ്ണാ പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച "ആലി" യുടെ…

21 hours ago

എ. കെ.  ബി. കുമാറിന്റെ ചിത്രം ‘ആംഗ്ലോ ഇന്ത്യൻസ്’ പൂർത്തിയായി

ആംഗ്ലോ ഇന്ത്യൻസ് കുടുംബങ്ങളുടെ ജീവിതം പൂർണ്ണമായും ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമായ "ആംഗ്ലോ ഇൻഡ്യൻ"സിന്റെ ചിത്രീകരണം, ആലപ്പുഴ തുമ്പോളി, പെരുമ്പാവൂർ…

21 hours ago

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വായനവാരം മത്സരവിജയികളെ പ്രഖ്യാപിച്ചു

സമാപനസമ്മേളനവും സമ്മാനവിതരണവും ഇന്ന് (ജൂൺ 25 ന് ബുധനാഴ്ച)തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വായനവാരം സമാപനസമ്മേളനം ഉദ്ഘാടനവും ഉപന്യാസരചന,…

22 hours ago

തകർന്നു കിടക്കുന്ന അന്താരാഷ്ട്ര മാർക്കറ്റ് റോഡ് പുതുക്കി പണിയുക: പ്രതിഷേധ ധർണ

നെടുമങ്ങാട്: വർഷങ്ങളായി തകർന്നുകിടക്കുന്ന വാളിക്കോട് അന്താരാഷ്ട്ര മാർക്കറ്റ് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ…

1 day ago