ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഈ വർഷം മുതൽ നൽകിത്തുടങ്ങുന്നു

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഈ വർഷം മുതൽ നൽകിത്തുടങ്ങുകയാണ്.
കായിക കേരളത്തിന്റെ ആവേശവും
സംസ്‌കാരവും പ്രതിഫലിക്കുന്ന ഈ സ്വർണക്കപ്പിന്റെ പ്രൊമോ വീഡിയോ ഇന്ന് പുറത്തിറക്കുകയാണ്.
ഇനി നമുക്ക് പ്രൊമോ വീഡിയോ കാണം.


പ്രധാനമായും രണ്ട് സന്ദർഭങ്ങളിൽ
ഒളിമ്പിക്‌സിൽ ഹോൺ അല്ലെങ്കിൽ സമാനമായ ശബ്ദങ്ങൾ ഉപയോഗിക്കുന്നു:
മത്സരങ്ങൾ ആരംഭിക്കുന്നതിനുള്ള സിഗ്‌നൽ
ആധുനിക ഒളിമ്പിക്‌സിലെ പല മത്സരങ്ങളും ആരംഭിക്കുന്നത് ഒരു പ്രത്യേക ശബ്ദ സിഗ്‌നലിലൂടെയാണ്.
നീന്തൽ മത്സരങ്ങൾ ആരംഭിക്കാൻ ഉപയോഗിക്കുന്നത് ഹോൺ അഥവാ
മുഴങ്ങുന്ന തരം ശബ്ദമാണ്.


സ്റ്റാർട്ടിംഗ് ബ്ലോക്കുകളിൽ ഇയർഫോണുകളിലൂടെയോ സ്പീക്കറുകളിലൂടെയോ എല്ലാ കായികതാരങ്ങൾക്കും ഒരേ സമയം ഈ ശബ്ദം കേൾക്കാൻ സാധിക്കുന്നു.
ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ഹോണിന് പകരം സ്റ്റാർട്ടിംഗ് വെടിയൊച്ചയാണ് ഉപയോഗിക്കുന്നത്.


പുരാതന ഒളിമ്പിക്‌സിലെ പങ്ക്
പുരാതന ഗ്രീസിലെ ഒളിമ്പിക്‌സിലും കാഹളം മുഴക്കാനുള്ള ഹോൺ ഉപകരണങ്ങൾക്ക് പങ്കുണ്ടായിരുന്നു.
മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് കാണികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനും, വിജയികളെ പ്രഖ്യാപിക്കുന്നതിനും വിളംബരം ചെയ്യുന്നവർക്കൊപ്പം ട്രംപറ്റ് വായിക്കുന്നവരും ഉണ്ടായിരുന്നു.
ഇവർക്കായി പ്രത്യേക മത്സരങ്ങളും പുരാതന ഒളിമ്പിക്‌സിൽ നടത്തിയിരുന്നു.


മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ്: സവിശേഷതകൾ
കേരളീയതയുടെ പ്രതീകമായാണ് കപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കാഹളം മുഴക്കുന്ന തനത് സംഗീത ഉപകരണമായ കൊമ്പ് ആണ് കപ്പിലെ പ്രധാന പ്രതീകം.
ഒപ്പം സ്‌പോർട്‌സിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന ദീപശിഖയും
കപ്പിന്റെ ഭാഗമാണ്.
പതിനാല് ജില്ലകളെ പ്രതിനിധീകരിച്ച്
ഒളിമ്പിക്‌സ് മാതൃകയിലുള്ള പതിനാല് വളയങ്ങൾ, പതിനാല് ആനകൾ,
ഇൻക്ലൂസീവ് സ്‌പോർട്‌സിനെ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്ന പതിനാല് കായിക ഇനങ്ങൾ എന്നിവ കപ്പിൽ ആലേഖനം ചെയ്തിട്ടുണ്ട്.
സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്ഥിരം ലോഗോയും കപ്പിൽ പതിപ്പിച്ചിട്ടുണ്ട്.
ടെൻഡർ നടപടികളിലൂടെ മലബാർ ഗോൾഡ് ആണ് കപ്പ് നിർമ്മിച്ചിരിക്കുന്നത്.
നൂറ്റി പതിനേഴര പവൻ അതായത് തൊള്ളായിരത്തി നാൽപതേ പോയിന്റ് രണ്ടേ നാല് ഗ്രാം ആണ് സ്വർണ്ണത്തിന്റെ മൊത്തം തൂക്കം
ഇരുപത്തിരണ്ട് കാരറ്റ് ബി ഐ എസ്
നയൻ വൺ സിക്‌സ് ഹാൾമാർക്ക് ചെയ്ത സ്വർണ്ണത്തിലാണ് നിർമ്മാണം.
തേക്കിൽ പണിതീർത്ത പീഠത്തിൽ ബ്രാസ് പ്ലേറ്റിങ്ങിൽ കേരള സ്‌കൂൾ കായികമേള എന്നും ‘ദ ചീഫ് മിനിസ്റ്റേഴ്‌സ് കപ്പ് എന്നും ആലേഖനം ചെയ്തിട്ടുണ്ട്.
ഏകദേശം നാലേ പോയിന്റ് മൂന്നേ ഏഴ് കിലോഗ്രാം ആണ് മൊത്തം ഭാരം.
കപ്പിന് ലൈഫ് ലോങ്ങ് സൗജന്യ മെയിന്റനൻസും ഒരു വർഷത്തെ ഇൻഷുറൻസ് പരിരക്ഷയും നിർമ്മാതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്.
ശ്രീ. അഖിലേഷ് അശോകൻ ആണ് ഈ മനോഹരമായ കപ്പ് രൂപകൽപ്പന ചെയ്തത്.


സ്വർണക്കപ്പ് ഘോഷയാത്ര

മുഖ്യമന്ത്രിയുടെ സ്വർണക്കപ്പിനെ വരവേൽക്കുന്നതിനായി നാളെ (ഒക്ടോബർ 27 ) തലസ്ഥാന നഗരിയിൽ വിപുലമായ ഘോഷയാത്ര സംഘടിപ്പിക്കുന്നതാണ്.
ഘോഷയാത്ര കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കും.
ആദ്യം ചെണ്ടമേളവുമായി വാഹനം,
തുടർന്ന് കപ്പിന്റെ പ്രൊമോ വീഡിയോ പ്രദർശിപ്പിക്കുന്ന എൽ.ഇ.ഡി വാഹനം, അനൗൺസ്‌മെന്റ് വാഹനം എന്നിവ അണിനിരക്കും.
ഇവയ്ക്ക് പിന്നിലായി സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള പ്രത്യേക വാഹനവും, അതിന് അകമ്പടിയായി അഞ്ഞൂറ് ബൈക്കുകളും അണിചേരും.
ഘോഷയാത്ര പാളയത്ത് എത്തുമ്പോൾ,
അഞ്ഞൂറ് സ്‌കൂൾ കുട്ടികൾ കൂടി ഘോഷയാത്രയുടെ ഭാഗമാകും.
സെൻട്രൽ സ്റ്റേഡിയത്തിൽ ഘോഷയാത്ര സമാപിക്കുമ്പോൾ,
കപ്പ് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പിനും ഔദ്യോഗികമായി കൈമാറും.
തുടർന്ന് കപ്പ് സുരക്ഷയ്ക്കായി ട്രഷറിയിൽ സൂക്ഷിക്കുന്നതാണ്.
ഘോഷയാത്ര റൂട്ട്

ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് കിഴക്കേകോട്ടയിൽ നിന്ന് ഘോഷയാത്ര
ആരംഭിക്കും.
തുടർന്ന് ഓവർ ബ്രിഡ്ജ്,
തമ്പാനൂർ,
ആര്യശാല,
കിള്ളിപ്പാലം,
കരമന,
കുഞ്ചാലുംമൂട്,
പൂജപ്പുര
ജഗതി,
ഡി.ജി.ഇ. ഓഫീസ്,
വഴുതയ്ക്കാട്,
വെള്ളയമ്പലം
മ്യൂസിയം
വൈകുന്നേരം 4.00 മണിക്ക് പാളയത്ത്
എത്തിച്ചേരും.
അവിടെ അഞ്ഞൂറ്   വിദ്യാർത്ഥികൾ
സ്വർണ്ണക്കപ്പിനെ വരവേൽക്കും.
തുടർന്ന്  യൂണിവേഴ്‌സിറ്റി കോളേജ്
സെക്രട്ടറിയേറ്റുവഴി
സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും.

സമാപന ചടങ്ങും സ്വർണക്കപ്പ് വിതരണവും

ഒക്ടോബർ 28ന് വൈകുന്നേരം 4 മണിക്കാണ് കായികമേളയുടെ സമാപന ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബഹുമാനപ്പെട്ട കേരള ഗവർണർ
ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും.
മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ബഹുമാനപ്പെട്ട ഗവർണർ ജേതാക്കൾക്ക് സമ്മാനിക്കും.
തുടർന്ന് കുട്ടികൾ നയിക്കുന്ന വർണ്ണാഭമായ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
കായിക കേരളത്തിന് ആവേശം പകരാൻ ഈ പുതിയ തുടക്കത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

News Desk

Recent Posts

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

1 day ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 days ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 days ago

തിരുവന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ പ്രബുദ്ധകേരളത്തിന് അപമാനം: കേരള പോലീസ് അസോസിയേഷൻ

ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം…

1 week ago

മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ

*തിരുവനന്തപുരത്തെ മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ; ഒപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു…

1 week ago

ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും

                                                                                                                                                                          തിരുവനന്തപുരം :  ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ  നടക്കുന്ന ലോക യൂത്ത് ലീഗ്…

1 week ago