സി.പി.എം-ലെ ഇപ്പോഴത്തെ പൊട്ടിത്തെറിക്കു മുഖ്യ കാരണമായ സ്വർണ്ണകള്ളകടത്തുകാരെ രക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഏതാനും വർഷമായി കേരളത്തിൽ സ്വർണ്ണകടത്തു മാഫിയ തഴച്ചു വളർന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ അധികാരികളുടെ സഹായത്തിലാണ്. വിദേശങ്ങളിൽ നിന്നും സ്വർണ്ണം കടത്തുന്നവരെയും വാങ്ങുന്നവരെയും വിൽക്കുന്നവരെയും കണ്ടെത്താൻ സർക്കാർ ഒരു ഊർജ്ജിത ശ്രമവും ഇതുവരെ നടത്തിയിട്ടില്ല.
വിമാന താവളങ്ങളിൽ നിന്നും കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചും സഹായത്തോടെയും പുറത്തു വരുന്ന സ്വർണ്ണ വാഹകരെ പോലീസ് പിടികൂടാറുണ്ടെങ്കിലും മഹാ ഭൂരിപക്ഷത്തെയും ഉന്നത ഇടപെടലിനെ തുടർന്ന് വിട്ടയയ്ക്കുകയാണ് പതിവ്. ചുരുക്കം കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പി.വി. അൻവറിനു സ്വർണ്ണ കടത്തുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി അദ്ദേഹത്തെ സംശയത്തിന്റെ മുനയിൽ നിർത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് ബന്ധമുണ്ടെന്നാണ് അൻവർ തിരിച്ചടിച്ചത്.
മുഖ്യമന്ത്രിയുടെയും അൻവറിന്റെയും വിരുദ്ധ പ്രസ്താവനകൾ ജന മദ്ധ്യത്തിൽ സൃഷ്ടിച്ച ദുരൂഹത ഇല്ലാതാക്കണമെങ്കിൽ സ്വർണ്ണ കടത്തിനു പിന്നിലെ കറുത്ത ശക്തികളെ പുറത്തു കൊണ്ടുവരാൻ വിശദമായ അന്വേഷണം ആവശ്യമാണ്.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…