സി.പി.എം-ലെ ഇപ്പോഴത്തെ പൊട്ടിത്തെറിക്കു മുഖ്യ കാരണമായ സ്വർണ്ണകള്ളകടത്തുകാരെ രക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഏതാനും വർഷമായി കേരളത്തിൽ സ്വർണ്ണകടത്തു മാഫിയ തഴച്ചു വളർന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ അധികാരികളുടെ സഹായത്തിലാണ്. വിദേശങ്ങളിൽ നിന്നും സ്വർണ്ണം കടത്തുന്നവരെയും വാങ്ങുന്നവരെയും വിൽക്കുന്നവരെയും കണ്ടെത്താൻ സർക്കാർ ഒരു ഊർജ്ജിത ശ്രമവും ഇതുവരെ നടത്തിയിട്ടില്ല.
വിമാന താവളങ്ങളിൽ നിന്നും കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചും സഹായത്തോടെയും പുറത്തു വരുന്ന സ്വർണ്ണ വാഹകരെ പോലീസ് പിടികൂടാറുണ്ടെങ്കിലും മഹാ ഭൂരിപക്ഷത്തെയും ഉന്നത ഇടപെടലിനെ തുടർന്ന് വിട്ടയയ്ക്കുകയാണ് പതിവ്. ചുരുക്കം കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പി.വി. അൻവറിനു സ്വർണ്ണ കടത്തുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി അദ്ദേഹത്തെ സംശയത്തിന്റെ മുനയിൽ നിർത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് ബന്ധമുണ്ടെന്നാണ് അൻവർ തിരിച്ചടിച്ചത്.
മുഖ്യമന്ത്രിയുടെയും അൻവറിന്റെയും വിരുദ്ധ പ്രസ്താവനകൾ ജന മദ്ധ്യത്തിൽ സൃഷ്ടിച്ച ദുരൂഹത ഇല്ലാതാക്കണമെങ്കിൽ സ്വർണ്ണ കടത്തിനു പിന്നിലെ കറുത്ത ശക്തികളെ പുറത്തു കൊണ്ടുവരാൻ വിശദമായ അന്വേഷണം ആവശ്യമാണ്.
ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ്;പിണറായി സർക്കാരിനെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖർതിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണ്ണം കൊള്ളയടിച്ച…
തിരുവനന്തപുരം: ആഗോള കൈകഴുകൽ ദിനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രീയവും ഫലപ്രദവുമായ കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈകഴുകലിന്റെ ആറു ഘട്ടങ്ങളെക്കുറിച്ചും ബോധവത്കരണ…
വിജയിച്ച എൻട്രികൾക്ക് ക്യാഷ് പ്രൈസുകൾ, അംഗീകാരങ്ങൾ, ഉപാധികളോടെയുള്ള ജോലി ഓഫറുകൾ എന്നിവ ലഭിച്ചുതിരുവനന്തപുരം, ഒക്ടോബർ 15, 2025: പ്രമുഖ എ…
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ നിലപാട് കടുപ്പിച്ച് ഐ ഗ്രൂപ്പ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍…
ന്യൂഡൽഹി: നാലുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേ 21ന് തിരുവനന്തപുരത്തെത്തുംശബരിമല, ശിവഗിരി…
കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ ബാങ്ക് ജീവനക്കാരിക്ക് നേരെ യുവാവിന്റെ കയ്യേറ്റം. വായ്പാ കുടിശിക തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ…