സി.പി.എം-ലെ ഇപ്പോഴത്തെ പൊട്ടിത്തെറിക്കു മുഖ്യ കാരണമായ സ്വർണ്ണകള്ളകടത്തുകാരെ രക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഏതാനും വർഷമായി കേരളത്തിൽ സ്വർണ്ണകടത്തു മാഫിയ തഴച്ചു വളർന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ അധികാരികളുടെ സഹായത്തിലാണ്. വിദേശങ്ങളിൽ നിന്നും സ്വർണ്ണം കടത്തുന്നവരെയും വാങ്ങുന്നവരെയും വിൽക്കുന്നവരെയും കണ്ടെത്താൻ സർക്കാർ ഒരു ഊർജ്ജിത ശ്രമവും ഇതുവരെ നടത്തിയിട്ടില്ല.
വിമാന താവളങ്ങളിൽ നിന്നും കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചും സഹായത്തോടെയും പുറത്തു വരുന്ന സ്വർണ്ണ വാഹകരെ പോലീസ് പിടികൂടാറുണ്ടെങ്കിലും മഹാ ഭൂരിപക്ഷത്തെയും ഉന്നത ഇടപെടലിനെ തുടർന്ന് വിട്ടയയ്ക്കുകയാണ് പതിവ്. ചുരുക്കം കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പി.വി. അൻവറിനു സ്വർണ്ണ കടത്തുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി അദ്ദേഹത്തെ സംശയത്തിന്റെ മുനയിൽ നിർത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് ബന്ധമുണ്ടെന്നാണ് അൻവർ തിരിച്ചടിച്ചത്.
മുഖ്യമന്ത്രിയുടെയും അൻവറിന്റെയും വിരുദ്ധ പ്രസ്താവനകൾ ജന മദ്ധ്യത്തിൽ സൃഷ്ടിച്ച ദുരൂഹത ഇല്ലാതാക്കണമെങ്കിൽ സ്വർണ്ണ കടത്തിനു പിന്നിലെ കറുത്ത ശക്തികളെ പുറത്തു കൊണ്ടുവരാൻ വിശദമായ അന്വേഷണം ആവശ്യമാണ്.
ആഗോളതലത്തിൽ ഏകദേശം 10 മുതൽ 15 ശതമാനം വരെ ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം അഥവാ…
തിരുവനന്തപുരം: പി എം ജി ജംഗ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന്റെ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ കയറി നിന്ന് സ്ഥിരമായി നഗ്നതാ…
കൊല്ലം: കടയ്ക്കലിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ പിടിയിലായി. തിരുവനന്തപുരം വെള്ളലൂർ സ്വദേശി ജയകൃഷ്ണനെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു. മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ…
കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…
തിരുവനന്തപുരം, ഏപ്രിൽ 22, 2026: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ…