Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ആരാണ് സ്തുതിപാഠകർ?

സ്തുതിപാഠകരില്ലാതെ

പ്രതികൂലികൾ ചൂഴവേ

ഗതികെട്ടുഴലുമ്പോഴേമതിയിൽ

ത്തെളിയൂ സ്വയം.

തിരുവായ്ക്ക് എതിർ വായില്ല എന്ന് സദാ ഓർത്തുകൊണ്ട്, അങ്ങനെതന്നെ സർ, ആട്ടെ സർ, സാറു പറയുന്നതാണു ശരി, മറ്റാർക്കും കാര്യങ്ങളുടെ കിടപ്പു പിടികിട്ടീട്ടില്ല, എന്നൊക്കെ ഇടതടവില്ലാതെ മൊഴിഞ്ഞുകൊണ്ടിരിക്കുന്നവരാണ് സ്തുതിപാഠകർ; പണ്ടത്തെ രീതിയിലാണെങ്കിൽ ‘ജയ ജയ നാഗകേതനാ’ എന്നു പാടുന്നവർ; ഇന്നത്തെ മട്ടിലാണെങ്കിൽ “ഗോപാലകൃഷ്ണാ! നേതാവേ! ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലേ“- വിളിക്കാർ. ഇക്കൂട്ടർ നല്ല മനസ്സുറപ്പില്ലാത്തവരെ കടപുഴക്കിക്കളയും. അവർ വർണിക്കും മട്ടിലുള്ള ധീരശൂരപരാക്രമിയാണ് താൻ എന്ന് അത്തരം കഥാപാത്രങ്ങൾ ധരിച്ചു വശാവും. എന്നാൽ തന്നെത്താനറിവിന്ന്, സ്വയം മനസ്സിലാവാൻ യഥാർഥത്തിൽ ഉപകരിക്കുക പ്രതികൂലാഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്; അത്രത്തോളം പോയില്ലെങ്കിലും ഇന്നിന്ന കാരണങ്ങളാൽ ഞാൻ വിയോജിക്കുന്നു എന്നു വെട്ടിത്തുറന്നു പറയുന്നവർ തന്നെ. നമുക്കു മുന്നിൽപ്പിടിച്ചിരിക്കുന്ന കണ്ണാടിപോലെയാണ് അവരുടെ നില. നമുക്ക് യഥാർഥത്തിലുള്ള വൈകല്യങ്ങൾ ഇന്നിന്നവയാനെന്ന് പ്രതികൂലികളുടെ അഭിപ്രായങ്ങളിൽനിന്നറിയാം. അവ ഒഴിവാക്കിയാൽ നമുക്ക് മുന്നേറാനാവശ്യമായ കരുത്തു കൂടും. ചൂഴവേ = ചുറ്റും അണിനിരക്കുമ്പോൾ. മതി = ബുദ്ധി. സ്വയം തെളിയൂ = സ്വന്തം തനിമ വ്യക്തമാവുകയുള്ളൂ.

ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍ നായര്‍

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!