PMG തൊഴിൽ ഭവനിൽ ജില്ലാ ലേബർ ഓഫീസറുടെ മുമ്പിൽ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കെത്തിയ കണ്ണമ്മൂല സ്വതന്ത്ര സ്ഥാനാർത്ഥിയും പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായ എം.രാധാകൃഷ്ണൻ ,പ്രസ് ക്ലബ് സെക്രട്ടറി പി.ആർ.പ്രവീൺ, ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.വിമൽ ജോസ് എന്നിവരെ CPM നേതാവും വഞ്ചിയൂർ വാർഡിലെ LDf സ്ഥാനാർത്ഥിയുമായ വഞ്ചിയൂർ ബാബു, ഷാഹിൻ, അജിത് പ്രസാദ് എന്നിവർ ചേർന്ന് ഭീകരമായി മർദിച്ചു.
റിട്ടേണിംഗ് ഓഫീസറുടെ മുറിയുടെ മുന്നിലിട്ടാണ് മർദ്ദിച്ചത്.
രാധാകൃഷ്ണനെയും പ്രവീണിനെയും മുതുകിന് പല തവണ ഇടിക്കുകയും ചവിട്ടുകയും തലയിൽ അടിക്കുകയും ചെയ്തു.രാധാകൃഷ്ണൻ്റെ പോക്കറ്റിലുണ്ടായിരുന്ന 4000 രൂപയും പ്രവീണിൻ്റെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു.
വഞ്ചിയൂർ ,കണ്ണമ്മൂല വാർഡുകളിൽ CPM തോൽക്കുമെന്നും വഞ്ചിയൂർ ബാബുവും മകളും മാറി മാറി മത്സരിക്കുന്നെന്നും ഒരു ഓൺലൈൻ മാധ്യമം സ്വറ്റോറി ചെയ്തെന്നും അതിൻ്റെ ഉത്തരവാദിത്വം പ്രസ് ക്ലബിനാണെന്നും പറഞ്ഞു കൊണ്ടാണ് ബാബു അപ്രതീക്ഷിതമായി മർദനം തുടങ്ങിയത്. പിടിച്ചു മാറ്റാനെത്തിയ വിമൽ ജോസിനെ ഷാഹിൻ കരണത്തടിച്ചു

