മുദ്ര ചെയ്യാത്ത ത്രാസുകള്‍: ആശുപത്രികള്‍ക്കെതിരെ കേസ്

ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിച്ച് മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നവജാത ശിശുക്കളുടെ ചികിത്സയുടെ ഭാഗമായി തൂക്കം കണക്കാക്കി മരുന്ന് നിശ്ചയിക്കേണ്ട അവസരങ്ങളില്‍ ത്രാസിന്റെ കൃത്യത ഒരു പ്രധാന ഘടകമാണ്. ത്രാസിന് കൃത്യതയില്ലെങ്കില്‍ നവജാത ശിശുക്കള്‍ക്കും രോഗികള്‍ക്കും മരുന്ന് നിശ്ചയിക്കുന്നതിലുള്‍പ്പെടെ വ്യത്യാസം ഉണ്ടാകുമെന്നതിനാലാണ് നടപടി. നഗരത്തിലെ ആറ് ആശുപത്രികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് 1800 425 4835 എന്ന ടോള്‍ ഫ്രീ നമ്പറിലും lmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും ‘സുതാര്യം’ മൊബൈല്‍ ആപ്ലികേഷനിലൂടെയും പരാതി അറിയിക്കാവുന്നതാണ്.

ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ അബ്ദുല്‍ കാദറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം സര്‍ക്കിള്‍ കക ഇന്‍സ്‌പെക്ടര്‍ ചന്ദ്രബാബു എസ്.എസ്, ഇന്‍സ്‌പെക്റ്റിംഗ് അസിസ്റ്റന്റ് വിജയകുമാര്‍.പി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

error: Content is protected !!